൭൦ ഭഗവദ്ദൂതു്
ണു്. അതിനു മതിയായിട്ടു് ഒരു ഭർത്താവില്ലാഞ്ഞിട്ടാണെങ്കിൽ സങ്കടമില്ല.
അഞ്ചാളെനിക്കു പതിമാരവരോ നിനച്ചാൽ പഞ്ചാസ്യവിക്രമമെഴുന്നവരാണു താനും അഞ്ചാതവർക്കു വിപിനത്തിലിതിൻ പ്രകാരം സഞ്ചാരമാണു രസമിയ്യിവളെന്തു ചെയ്യും? 6
അറിവുണ്ടെങ്കിലും ആപത്തിൽ വേണ്ടതുപോലെ തോന്നില്ല. എന്നാൽ പിന്നെ ബന്ധുക്കളാണു നേരെയാക്കേണ്ടതു്. അതു വിചാരിച്ചാലും ഇവിടേക്കുതന്നെയാണു ഭാരം.
ആപത്തിലും തങ്ങടെ വൈരിമാരെ പ്രാപിച്ചപേക്ഷിക്കുക കഷ്ടമല്ലേ? ചാപല്യമാണിത്തൊഴിലേതവർക്കും ഭൂപാലകന്മാർക്കധികം വിരുദ്ധം 7
തന്റെ രാജ്യവും മറ്റും തട്ടിപ്പറിച്ചു, എന്നല്ല നാട്ടിൽ നിന്നാട്ടിക്കളഞ്ഞു, പിന്നേയും കഴിയുന്നിടത്തോളം ഉപദ്രവിപ്പാൻ ഉത്സാഹിച്ചുംകൊണ്ടിരിക്കുന്നവരോടു് അപേക്ഷിക്കാമെന്നു തോന്നുന്നതാണു് അത്ഭുതം. പയ്യു കുത്താൻ വരുന്നേരം പയ്യെ പഞ്ചാക്ഷരങ്ങളെ അയ്യായിരം ജപിച്ചാലുമയ്യോ! സാദ്ധ്യമതാകുമോ? 8 ഇങ്ങിനെയാണെങ്കിലും ഭർത്താക്കന്മാരോടിതൊന്നും പറയാൻ പാടില്ല. എന്നാൽ പിന്നെ ഇവിടുത്തോടല്ലാതെകണ്ടാരോടു പറയേണ്ടു?