താൾ:ഭഗവദ്ദൂത്.pdf/51

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

രണ്ടാമങ്കം


ഞാനീവണ്ണമിരുന്നിടുന്ന സമയം പറ്റാൻ പ്രയാസപ്പെടും നൂനം ചെന്നു പറഞ്ഞു കൊൾക കുരുട- ക്ഷ്മാപാലനോടീവിധം 11

ലക്ഷാനിർമ്മിതമന്ദിരത്തിലിവരെ- ക്കൊണ്ടിട്ടു തീ വെച്ചതും രൂക്ഷത്വം കലരുന്ന ഭീമനെ വിഷ- ച്ചോറൂട്ടിയെന്നുള്ളതും അക്ഷത്തിൽ ചതി ചെയ്തുകൊണ്ടഖിലവും തട്ടിപ്പറിപ്പിച്ചതും സൂക്ഷമത്തോളമെനിക്കു നല്ലൊരറിവു- ണ്ടെന്നും പറഞ്ഞീടണം 12

എന്നു തന്നെയല്ല,

മാന്യന്മാർ പലരും നിറഞ്ഞ സഭയിൽ ദുർബുദ്ധി ദുശ്ശാസനൻ ചെന്നാ ദ്രൗപതിദേവിതന്റെ ചികുരം ചുറ്റിപ്പിടിച്ചങ്ങിനെ നിന്നീടാതെ വലിച്ചിഴച്ചതു കിട- ക്കട്ടേ മഹാകഷ്ടമാ- ത്തന്വംഗീമണിതന്നുടുപ്പുടവ തൻ കൈക്കൊണ്ടഴിച്ചീലയോ? 13

അന്നേരത്തരയന്നഗാമിനി പരം ഖിന്നത്വമോടുള്ളുഴ- ന്നെന്നെക്കാത്തരുളേണമെന്നവശയാ- യെന്നോടപേക്ഷിച്ചതും

"https://ml.wikisource.org/w/index.php?title=താൾ:ഭഗവദ്ദൂത്.pdf/51&oldid=202542" എന്ന താളിൽനിന്ന് ശേഖരിച്ചത്