താൾ:ഭഗവദ്ദൂത്.pdf/43

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

ഒന്നാമങ്കം ൪ ൭


നേരൊക്കെപ്പറയാം നിരായുധനായ് നില്ക്കുന്നതല്ലാതെ വ- മ്പോരിന്നേൽക്കയുമായുധം തൊടുകയും പൊയ്യല്ല ചെയ്യില്ല ഞാൻ. 29 എന്നാലിങ്ങിനെയാണു വസ്തുത. നിങ്ങൾക്കുളവായിടുമൊ- രിംഗിതമുടനേ കഥിച്ചുകൊണ്ടാലും അങ്ങിനെ ചെയ് വാനൊരു തട- വിങ്ങില്ലെന്തിന്നു താമസം പാഴിൽ 30 അർജ്ജുനൻ- മതി മതി ഭഗവാൻ മാത്രം കൊതി പുനരിന്നില്ലെനിയ്ക്കു സൈന്യത്തിൽ ഹിതമിതു മാമകമിപ്പോ- ളതിന്നു ദയാലോ! മനസ്സു വെച്ചാലും 31 ദുര്യോ-(വിചാരം) നൂറു ഗുണമുണ്ടെങ്കിലും ആയുധമെടുക്കാത്താളെ യുദ്ധത്തിനു കൊള്ളില്ല. എനിയ്ക്കു പടജ്ജനം മതി. (സ്പഷ്ടം) സ്വർല്ലോകാധിപനന്ദനൻ തരമറി- ഞ്ഞാദ്യം ഭവാനെ ക്ഷണി- ച്ചല്ലോ കാര്യമതെന്തിനിന്നു പഴുതേ ചൊല്ലുന്നു വല്ലെങ്കിലും മെല്ലെക്കൊണ്ടുഗമിച്ചിടാമിഹ ഭവ- ത്സൈന്യങ്ങളെസ്സാദരം

"https://ml.wikisource.org/w/index.php?title=താൾ:ഭഗവദ്ദൂത്.pdf/43&oldid=202527" എന്ന താളിൽനിന്ന് ശേഖരിച്ചത്