താൾ:ഭഗവദ്ദൂത്.pdf/4

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു


കാരുണ്യാമൃതപരിപൂർണ്ണങ്ങളായ അവിടത്തെ വാക്കുകളും ശരച്ചന്ദ്രികാധവളമായ അവിടത്തെ ദേഹകാന്തിയും” അതിനെ പതിന്മടങ്ങു സംശുദ്ധവും സംപൂജ്യവുമാക്കിത്തീർത്ത രുദ്രാക്ഷമാലയും എന്റെ സ്മൃതിപഥത്തിൽ നിന്നു് ഇന്നും അല്പം പോലും മാഞ്ഞുപോയിട്ടില്ല.

മലയാളസാഹിത്യത്തിൽ ഞാൻ ഒന്നാമതായി പഠിച്ച സൽഗ്രന്ഥം ഭഗവദ്ദൂതാണെന്നും അതിലെ ആദ്യശ്ളോകമായ “ചന്ദ്രാന്വയാഭരണമാം ശമനാത്മജന്നു” എന്നു തുടങ്ങുന്ന പദ്യമാണു് ഞാൻ ഇദംപ്രഥമമായി മനഃപാഠമാക്കിയ ഒന്നാമത്തെ ശ്ളോകമെന്നും, അന്നൊരിക്കൽ എന്റെ ബാല്യകാലത്തു ഞങ്ങളുടെ വില്ലേജിൽ ചിലർ ചേർന്നു ഭഗവദ്ദൂതു് അഭിനയിച്ചപ്പോൾ ഉത്സാഹഭരിതനായി ഞാനും അതിലൊരു നടനായി ചേർന്നിരുന്നു എന്നും, ഇന്നും എനിക്കു് ആ നാടകത്തിലെ മിക്ക പദ്യങ്ങളും ഹൃദിസ്ഥമാണെന്നും മറ്റുമുള്ള സംഗതികൾ ഈ പുതിയ എഴുന്നള്ളത്തിൽ അകമ്പടി സേവിക്കുന്നതിനു് എന്നെ അർഹനും അധികാരിയുമാക്കുമെങ്കിൽ, അതൊന്നും തന്നെ അറിയാതെ ഇതിലേക്കു് എന്നെ സമീപിച്ച പ്രസാധകൻ പരമേശ്വരൻ നമ്പൂതിരിയവർകളുടെ പ്രവൃത്തി, അജ്ഞാതമായ ഏതോ ഒരദൃശ്യശക്തിയുടെ പ്രേരണയാണെന്നു വിശ്വസിച്ചു് അദ്ദേഹത്തിനും എനിക്കും ഒരു പോലെ ആശ്വാസം കൊള്ളാവുന്നതാണു്.

രസികാഗ്രഗണ്യനായിരുന്ന ഒടുവിൽ കുഞ്ഞികൃഷ്ണമേനോൻ അവർകളുടെ മനോഹരവും ജീവചരിത്രസംയുക്തവുമായ ഒരു അവതാരിക കൊണ്ടു് ആദ്യം തന്നെ ഭ

"https://ml.wikisource.org/w/index.php?title=താൾ:ഭഗവദ്ദൂത്.pdf/4&oldid=202639" എന്ന താളിൽനിന്ന് ശേഖരിച്ചത്