താൾ:ഭഗവദ്ദൂത്.pdf/121

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൧൩൦ ഭഗവദ്ദൂതു്


ക്കിൽ നിന്നു് അശ്വിനീദേവകളും കണ്ണിൽനിന്നു് ആദിത്യനും മനസ്സിൽനിന്നു നക്ഷത്രഗണങ്ങളോടു കൂടിയ ചന്ദ്രനും ഉണ്ടായി. ശിക്ഷയോടു നരമാംസമെല്ലുരുധിരങ്ങ- ളെന്നിവ ഭുജിക്കയാൽ- ക്കുക്ഷിപൂർത്തി സതതം വരുത്തി നിതരാം പു- ളച്ചു മദമത്തരായ് രാക്ഷസേന്ദ്രരുമതല്ല പിന്നെയസുരപ്ര- വീരരുദിച്ചുതേ ലക്ഷകോടിശതലക്ഷമല്ലതറിവില്ല സംഖ്യ വിവരിക്കുവാൻ. 8 അതുതന്നെയല്ല, അനന്തൻ, വാസുകി തുടങ്ങിയ അഷ്ടമഹാനാഗങ്ങളും അവരുടെ പരിവാരങ്ങളോടുകൂടി മുഖങ്ങളിൽ നിന്നു് അഗ്നിജ്വാലകൾ പോലെ വിഷജ്വാലകളെ വമിച്ചുകൊണ്ടു നിർഗ്ഗമിച്ചു. പിന്നെ ശംഖചക്രശാർങ്ഗഗദാദികളായ വലിയ ആയുധങ്ങളോടുകൂടി അനവധി തൃക്കൈകളും ഭഗവാങ്കൽ കാണാറായി. അപ്പോൾ, ആമോദമോടു ഗരുഡൻ നിജപക്ഷഘോഷ- സാമപ്രയോഗമതുകൊണ്ടു ജഗത്തശേഷം കീഴ്മേൽ മറിച്ചു ഗഗനസ്ഥലമായതിങ്കൽ പ്രേമത്തൊടങ്ങിനെ വിരാജിതനായിനിന്നു. 9 ആന, കുതിര, തേർ, കാലാൾ എന്ന ചതുരംഗങ്ങളോടു കൂടിയ അനേകം അക്ഷൗഹിണിപ്പടകളോടു കൂടിയ

"https://ml.wikisource.org/w/index.php?title=താൾ:ഭഗവദ്ദൂത്.pdf/121&oldid=202626" എന്ന താളിൽനിന്ന് ശേഖരിച്ചത്