ഏഴാമങ്കം ൧൨൭
ഭഗവാനെ പിടിച്ചു കെട്ടണമെന്നാണു് ദുര്യോധനൻ തീർച്ചപ്പെടുത്തിയതു്.
ധൃഷ്ട- (ചിരിച്ചുകൊണ്ടു്) അതിനവർ വിചാരിച്ചൽ കഴിയ്വേ?
സാത്യ- ആ വിചാരം അവർക്കല്ലേ വേണ്ടതു്?
ധൃഷ്ട- എന്നിട്ടോ?
സാത്യ- അപ്പോഴത്തെക്കഥയെന്തു പറയേണ്ടു? ആ സഭ മുഴുവനും ഒന്നിളകിവശായി. എനിക്കപ്പോൾ അവരെ മുഴുവനും കഴിച്ചുകളയാമെന്ന് തോന്നി.
പക്ഷെ ഭഗവാന്റെ അഭിപ്രായം അങ്ങിനെയായിരുന്നില്ല. ക്ഷമിക്കാനല്ലേ പാടുള്ളു? അപ്പോഴേക്കും സഭാദ്വാരത്തിൽ നിന്നു്,
ആരാണെൻ നാഥനോടിന്നഹിതമിതു തുട-
ങ്ങുന്നുവെന്നൊന്നു ഘോഷി-
ച്ചാരാൽ നാരായണൗക്ഷിഹിണിയൊടുമുടനേ
തന്റെ സൈന്യങ്ങളോടും
കൂറെല്ലാം ദൂരെവെച്ചാക്കുരുകുലമഖിലം
കൂസൽക്കൂടാതെ കൊൽവാൻ
പോരും ഞാനെന്നടുത്തു ധൃതിയൊടു കൃതവ-
ർമ്മാവു വില്ലും കുലച്ചു്. 3
അത്രതന്നെയല്ല,
ദുഷ്ടന്മാരിവരക്രമിച്ചഴകെഴും
മൽ സ്വാമി ഗോവിന്ദനെ-
ത്തൊട്ടാലെന്നുടെ മട്ടുമാറുമവരെ-
ക്കൊന്നീടുമെന്നിങ്ങനെ