ആറാമങ്കം ൧൨൧
ഭീഷ്മർ- (വിചാരം) ഹയ്, കാര്യം വലിയ ചീത്തയായിത്തീരുമെന്നു തോന്നുന്നു.
വിക- (വിചാരം) എന്തെങ്കിലുമാവട്ടെ. പറഞ്ഞിട്ടു ഫലമില്ലല്ലോ.
കർണ്ണ- (വിചാരം) രാജാക്കന്മാരോടു് അഹിതം പറയരുതല്ലോ. എന്നാൽ അങ്ങിനെയൊക്കെ കേൾക്കേണ്ടി വരും.
ശകു- (വിചാരം) ഇപ്പോൾ ഒട്ടു പാകത്തിലയോ? ഇല്ല. മതിയായില്ല.
ധൃത- കാരുണ്യശാലി കമലാപതി ചൊന്ന വാക്യം
നേരോടു കേക്ക മകനേ! നിലനില്ക്കുമെന്നാൽ
വൈരം മുകുന്ദനു മനസ്സിലുദിച്ചു പോയാൽ-
ക്കൗരവ്യവംശമിതു ഭസ്മമതായ് ഭവിക്കും 32
ഭീഷ്മ- സാരജ്ഞ! ഭൂരിഗുണ! ഭൂപതിമൗലിമുത്തേ! ചേരൊല്ല നീരസമശേഷവുമിന്നു ചിത്തേ നേരിട്ടുരപ്പതിനു ഞാൻ തുടരും ഹിതത്തെ- ത്തീരെ ത്യജിക്കരുതു കൗരവവംശമുത്തേ! 33
അച്ഛൻ പറഞ്ഞ പടി കേട്ടിനിയുള്ള കാലം വിച്ഛിന്ന വൈരമൊടു വാഴുക മാഴ്കിടാതെ ഇച്ഛിച്ചിടൊല്ല സമരത്തിനശേഷവും നീ പുച്ഛിച്ചിടൊല്ല പുരുഷോത്തമനേഷ കൃഷ്ണൻ. 34