താൾ:ഭഗവദ്ദൂത്.pdf/111

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

ആറാമങ്കം ൧൧൯


ചണ്ഡതയോടമർ ചെയ്യാ- ഖണ്ഡലനേയും ജയിച്ചുവെന്നല്ല ഖാണ്ഡവദാഹം ചെയ്താ- ഗ്ഗാണ്ഡീവം വാങ്ങി വീരനറിവില്ലേ? 27 അതു തന്നെ പോരാ. പാരീരേഴിനുമീശനായ ഭഗവാൻ സംഹാരരുദ്രൻ പരം പോരാടീട്ടു തെളിഞ്ഞു പാശുപതമാം ദിവ്യാസ്ത്രമവ്യാകുലം നേരേ തന്നെ കൊടുത്തയച്ച വിവരം കേൾക്കാതെയാരുള്ളതാ- വീരൻ തന്നുടെ വർത്തമാനമറിയാ- ഞ്ഞിട്ടോ കളിക്കുന്നു നീ? 28

വാനോർവരനുടെ ചൊല്ലാൽ ദാനവവൃന്ദം മുടിച്ചു തടവെന്യേ

       ആനന്ദത്താൽ ദേവകൾ

ദാനം ചെയ്താർ വരങ്ങളെപ്പേരും. 29 ഇതു വിശേഷിച്ചും വിചാരിപ്പാനുള്ളതാണു്. ചിത്രസേനൻ എന്ന ഗന്ധർവ്വൻ നിങ്ങളെ പിടിച്ചുകെട്ടിക്കൊണ്ടുപോകുമ്പോൾ അർജ്ജുനനല്ലേ വിടുവിച്ചതു്? ഗോഗ്രഹണത്തിങ്കൽ നിങ്ങളെയൊക്കെ യുദ്ധം ചെയ്തു ജയിച്ചു ഗോക്കളെ കൊണ്ടു പോയതും അർജ്ജുനനല്ലേ? ഇങ്ങിനെ അർജ്ജുനന്റെ വലിപ്പം വിചാരിച്ചാൽ അവസാനമില്ല. അതുകൊണ്ടു വേഗത്തിൽ പാതി രാ

"https://ml.wikisource.org/w/index.php?title=താൾ:ഭഗവദ്ദൂത്.pdf/111&oldid=202616" എന്ന താളിൽനിന്ന് ശേഖരിച്ചത്