നാട്ടാരൊത്തു രമിച്ച നേരമുളവായ്- |
ഭഗ- ഓ ഹോ, അത്ര നിഷ്കർഷഭാവമുണ്ടെങ്കിൽ അങ്ങയുടെ മുത്തച്ഛനായ വിചിത്രവിര്യന്റെ പുത്രൻ തന്നെയാണോ അച്ഛൻ? അമ്മയ്ക്കു വൈധവ്യം വന്നതിൽ പ്പിന്നെ പരപുരുഷനിൽനിന്നുൽപ്പാദിച്ചുണ്ടായ ആളല്ലേ? അതു വിചാരിച്ചാലും അങ്ങക്കെന്നല്ല അച്ഛനു തന്നെയും ഒരുവിധത്തിലും ഈ രാജ്യത്തിന്നു് അവകാശമില്ല. എങ്കിലും ധർമ്മപുത്രൻ അതു ഭാവിക്കുന്നില്ല. ഏതെങ്കിലും രണ്ടു താവഴിയായിട്ടും തമ്മിൽ നല്ല ചേർച്ച പോരാതെയും വശായി. അതുകൊണ്ടു ഭാഗം ചെയ്തു പകുതി രാജ്യമെങ്കിലും കിട്ടിയാൽ മതി എന്നേയുള്ളു. അതിന്നുതന്നെ,
വീതം പോലെ സമസ്തവസ്തുവുമുടൻ |