താൾ:ദീപാവലി.djvu/8

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

ഉദ്യമപദ്ധതി
ശിച്ചാൽപ്പോര യാതൊന്നു,മാർജ്ജിപ്പാനുദ്യമിക്കണം;
കൂർക്കം വലിച്ചിടും സിംഹം-കൊമ്പനെത്തിന്മതെങ്ങനേ?

ഉറുമ്പും മെല്ലവേ പോയാ-ലൊട്ടേറെ വഴി പോയിടും;
അനങ്ങിടാഞ്ഞാൽത്താർക്ഷ്യനു-മക്കിടപ്പിൽക്കിടക്കണം;

ഉദ്യമിപ്പവനെത്താങ്ങു-മോടിവന്നലർമങ്കയാൾ;
ചെറ്റനങ്ങാതിരിപ്പോനെ-ച്ചെറ്റയിൽച്ചേട്ട ചേർത്തിടും

ഊണിന്നു രുചിയുണ്ടാ,വില്ലുറക്കം ദൂരെ വിട്ടുപോം;
അകാലമൃത്യുവശനാ-മലസൻ ഹതജീവിതൻ

വിധിക്കു നരനോടില്ല-വീര്യം കാട്ടീടുവാൻ തരം,
സത്വം ഹരിപ്പാൻ മുൻകൂറ്റി-ത്തന്ദ്രിയെത്താതിരിക്കുകിൽ

ദാരിദ്ര്യമാം പിശാചിന്റെ-സദനദ്വാരമേവനും
തന്ദ്രിതൻകൈയിലുള്ളോരു-താകോൽകൊണ്ടേ തുറന്നിടൂ.

ബലമറ്റ ശരീരത്തെ-പ്പേർത്തും രോഗം ഗ്രസിച്ചീടും;
ആലസ്യത്തിലമിഴ്ന്നോനെ-യാപത്തടിമയാക്കിടും

പ്രതിഭയ്ക്കും ഭയം തീർന്നു-പാദം മുന്നോട്ടു വയ്ക്കുവാൻ
അഭ്യാസത്തിന്യെ സാഹായ്യ-മവശ്യം വേണമന്വഹം

വേലയ്ക്കായ് വിധി നൽകുന്നു-വെളിച്ചമിയലും പകൽ
ഇടയ്ക്കു വിശ്രമിച്ചീടാ-നിരുട്ടുള്ളോരു രാത്രിയും

അശുഭാഗമനത്രസ്ത-ന്നഹസ്സെന്നും തമിസ്രയാം;
ശുഭാപ്തി കാത്തിരിപ്പോനോ-സൂര്യനുണ്ടേതുരാവിലും

മുറയ്ക്കു ലാക്കിൽപ്പാഞ്ഞെത്താം-മുന്നോട്ടേക്കു കുതിക്കുകിൽ;
കൈകെട്ടിനിന്നാൽ നിന്നീടാം; -കാലം വന്നവഴിക്കുപോം

ആരു കണ്ടൂ? ജയം നമ്മൾ-ക്കടുത്ത നിമിഷം വരാം;
അല്ലെങ്കിലായുരന്തത്തി-ലാകട്ടേ; ഹാനിയെന്തതിൽ?

തന്നെത്താനുദ്ധരിക്കേണം; -തന്നെത്താഴ്ത്തരുതാരുമേ;
താൻതന്നെയാർക്കും തൻബന്ധു; -താൻ തന്നെ പരിപന്ഥിയും

ഉത്സാഹം രിപുവാം മിത്ര -മാലസ്യം മിത്രമാം രിപൂ;
വിദ്യ നഞ്ഞാകുമമൃതം, -തൃഷ്ണ പീയുഷമാം വിഷം

ഉണർന്നെഴുന്നേറ്റോജസ്സോ-ടുദ്യമിക്കുന്നവൻ പുമാൻ;
ശ്വസിക്കുന്ന ശവംമാത്രം-സ്വപ്നംകണ്ടു കിടപ്പവൻ

"https://ml.wikisource.org/w/index.php?title=താൾ:ദീപാവലി.djvu/8&oldid=173423" എന്ന താളിൽനിന്ന് ശേഖരിച്ചത്