താൾ:ദീപാവലി.djvu/5

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

പാരിൽ മൂന്നുണ്ടു രത്നങ്ങൾ-പാഥ, സ്സന്നം, സുഭാഷിതം;
പൊട്ടക്കല്ലിന്നു നൽകുന്നു-ഭോഷൻ താൻ രത്നമെന്നുപേർ

ഭവമാം വേപ്പിൽ മിന്നുന്നൂ ഫലം രണ്ടമൃതോപമം;
ഒന്നു സൂക്തിരസാസ്വാദ-മൊന്നു സജ്ജനസങ്ഗമം

സുഭാഷിതത്തൊടൊത്തോരു-സുഹൃത്തില്ലൊരു മർത്ത്യനും;
പാതയിൽ സഞ്ചരിപ്പിക്കാൻ-പ്രാപ്യസ്ഥാനത്തിലാക്കുവാൻ

ധർമ്മാധർമ്മങ്ങളെപ്പേർത്തും-തദ്രുപത്തിൽ ധരിക്കുവാൻ
സുഭാഷിതത്തിൻ സാഹായ്യം സൂരിക്കും പ്രാർത്ഥനീയമാം

കീർത്തിയും ധർമ്മവും നമ്മൾ സൂക്തിയും സങ്ഗ്രഹിക്കണം;
ഇല്ല തെല്ലഴിവെന്നുള്ള-തീ മൂന്നിനുമൊരിക്കലും

മുഖം കറുത്തുപോയ് ഹന്ത!-മുന്തിരിങ്ങാപ്പഴത്തിനും;
സുധയും വാനിലേക്കോടീ-സൂക്തിയെക്കണ്ടു ഭീതയായ്.

അലങ്കരിക്കും ജിഹ്വാഗ്ര,-മാവശ്യം നിർവഹിച്ചീടും;
ഹരിക്കില്ലന്യരാരും വ,-ന്നർഘം സൂക്തിഭൂഷണം

ശരീരപദ്ധതി
പൂർണ്ണകാരുണ്യനാമീശൻ-പുരുഷാർത്ഥങ്ങൾ നേടുവാൻ
നമുക്കീവിഗ്രഹം നൽകീ-നാനവയവശോഭനം

പ്രപഞ്ചശില്പികാരൻതൻ-പ്രകൃഷ്ടകരകൗശലം
പ്രത്യങ്ഗം പ്രകടിപ്പിപ്പാൻ-പ്രഭാവം പൂണ്ടതിത്തനു.

ആത്മാവാം സാർവ്വഭൗമൻതൻ-ഹർമ്മ്യം മാനവമാനസം
ഇന്ദ്രിയങൾ പടുത്വത്തോ-ടിസ്സൗധം കാത്തിടും ഭടർ.

ഏകബന്ധു നമുക്കെന്നു-മ'ദ്ദേഹം'ലോകയാത്രയിൽ;
ഇതിൻ സുസ്ഥിതിയൊന്നിൽത്താ-നിരിപ്പൂ സർവസിദ്ധിയും

എത്രയ്ക്കെത്രയ്ക്കു സൂക്ഷിക്കു-മിതു നാം നിധിപോലവേ,
അത്രയ്ക്കത്രയ്ക്കു വർദ്ധിക്കു-മായുരാരോഗ്യവൈഭവം.

മർത്ത്യർക്കിക്കായമാവോളം -വ്യായാമത്താൽപ്പുലർത്തിടാം;
തുരുപ്പിടിച്ച യന്ത്രം താൻ-ദുർമ്മേദസ്സുള്ള വിഗ്രഹം

അക്രമിപ്പതിനാഞ്ഞെത്തി-മാമയാണുക്കളാകവേ
മരിച്ചുപോകും വീഴുമ്പോൾ-വ്യായാമസ്വേദവാരിയിൽ

തന്റെ സർവസ്വവും നൽകും-സമ്രാട്ടാരോഗ്യമാർന്നീടാൻ;
തന്നാരോഗ്യം കൊടുക്കില്ല-സമ്രാട്ടാവാൻ ദരിദ്രനും.

"https://ml.wikisource.org/w/index.php?title=താൾ:ദീപാവലി.djvu/5&oldid=173420" എന്ന താളിൽനിന്ന് ശേഖരിച്ചത്