ദണ്ഡംവെടിഞ്ഞെന്നെക്കാത്തുകൊള്ളേണമേ!
ദണ്ഡനമസ്കാരം തമ്പുരാനേ!
അന്തിയിലിന്നലെയയ്യോ! മഹാത്മാവേ!
നിന്തിരുമേനി നിരസ്തപങ്കൻ
വന്തിരപ്പതിയുയർത്തിയ പശ്ചിമ—
സിന്ധുവാം രാഹുവിൻ വക്ത്രത്തിങ്കൽ
ഹന്ത! പതിക്കവേ ലോകം മുഴുവനു—
മന്ധതാമിസ്രത്തിലാണ്ടുപോയി!
കാമിക്കോ പാമ്പിനോ കള്ളനോ മൂങ്ങയ്ക്കോ
കാമിതം നൽകിടും രാത്രികാലം
പുരുഷചര്യ ചരിക്കുന്ന ഞങ്ങൾക്കു
തീരുന്നു വിശ്രമത്തിന്നുമാത്രം.
വീണ്ടും തിരുമേനി ഞങ്ങളെപ്പാലിപ്പാൻ
വേണ്ടും ഘടികയിലെത്തിയല്ലോ!
എത്രദൂരം ഭവാനൂളിയിട്ടീടണ—
മെത്ര തിരമാല ലംഘിക്കേണാം;
എത്ര യാദസ്സും ദൃഷത്തും കടക്കണ—
മിത്രവേഗം വന്നിവിടെപ്പറ്റാൻ?
മേക്കുവശ്അത്തു മറഞ്ഞതാം പൊൽപ്പന്തു
ലാക്കിൽക്കിഴക്കുവശത്തേച്ചെപ്പിൽ
മാറ്റിമറിച്ചു പുറത്തുകാട്ടും കാല്യ
മാഹേന്ദ്രജാലം മഹാവിശേഷം.
ദേവ! ഭവാന്റെ വിയോഗത്തിങ്കൽ ദ്യോവും
ഭൂവും കറുപ്പുടുപ്പാർന്നിരുന്നു;
ദുഷ്ടനിയതിച്ചിലന്തി നെടുനീളേ
കെട്ടിയ മാറാലമാലപോലെ.
പേർത്തും ത്വൽസുതൻ ഗരുഡാഗ്രജൻ വന്നു
തൂത്തുതുടച്ചു കളകമൂലം
ലേശമിങ്ങങ്ങും സമക്ഷത്തു കാണ്മീലാ
മൂശേട്ടാതന്നുടേ മൂടുപടം.
ബാന്ധവത്തീയിൽ ഭവാനുരുക്കീടിന
ഹാടകപുണ്യദ്രവപ്പുഴയിൽ
നീരാടിക്കൊള്ളുവാൻ സജ്ജമായ് നിൽക്കുന്നു
പാരാരപാരെല്ലാം ഭാനുമാനേ!
നീളെബ്ഭവാനെ പ്രതീക്ഷിച്ചു നിൽക്കുമീ
ത്രൈലോക്യത്താരപ്പൂഞ്ചോലയിൽ
ഓമനത്തൃക്കൺകടക്കോണയച്ചാലും
പ്രേമസർവ്വസ്വമണിത്തിടമ്പേ!
തന്നുൾക്കളത്തിലേ വാഞ്ഛപോലീ ലോക—
വൃന്ദാവനത്തിൽ വിഹരിക്കുവാൻ
താൾ:കിരണാവലി.djvu/54
Jump to navigation
Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല
