താൾ:കിരണാവലി.djvu/49

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല


പരിമൃദിതപരേതരാജദർപ്പൻ,
പശുപതി മൽഗുരു ഭക്തപാലനോല്ക്കൽ;
മൃഡനു‌ടെ‌‌ വരമെങ്ങു? തുച്ഛമാമീ
മൃതബലിജീവനമേ,ങ്ങതോർത്തുമോക്കൂ.       60

അസുരപതി മദീയശിഷ്യനെന്നു-
ള്ളറിവുവെടിഞ്ഞളികത്തികത്തിലാത്മയോനി
അതുമിതുമവതാളമായ് വരച്ചാ-
ലണകകുലാലരിലഗ്രഗണ്യനങ്ങോർ!        61

ചില ചെ‌‌ടി കവരം മുറിച്ചുവിട്ടേ
ചിതമൊരു വാച്ചു തഴച്ചിടുന്നുള്ളു;
പരകൃതപരിഭൂതി ദാനവർക്കും
പരമതുമട്ടിലുദർക്കഭവ്യഹേതു.        62

അരഞ്ഞൊടി പിരിയാത്ത ഞാനഹോ നി-
ന്നനുകനെയന്നനുയാത്ര ചെയ്തില്ല!
അവിരതമവിവേക പാദത്തി-
ന്നനുശയസസ്യമവശ്യഭാവിതന്നെ.        63

അതിനിതു ഫലമാട്ടെ; തോറ്റു നാമെ-
ന്നരികളുരയ്പതളീകവീരവാദം;
മഹിതസാരനദിക്കു മന്നിലെത്താൻ
മണലണകൊണ്ടൊരു മാർഗ്ഗരോധമുണ്ടോ?        64

കരയരുതു കുമാരി! കാൺക വേണ്ടേ
കളി ചിലതൊക്കെ നിനക്കു? കൺമിഴുക്കൂ!
മധുരതരമഹേന്ദ്രജാലവിദ്യാ-
മരതകപിഞ്‌ഛിക മത്തപോമതല്ലി,"        65

ബഹുവിധമിതുമട്ടുരച്ചു കാവ്യൻ
ബലിദയിതയ്കു വിശേഷസ്വാന്തനമേകി;
ശവമൊരു വസന്തത്തിനാൽ മറച്ചാൻ;
ശ്രവണപുടങ്ങളിൽ മന്ത്രമുച്ചരിച്ചാൻ        66



അവയവതതി പാണികൊണ്ടു തൊട്ടാ-
നലിവൊ‌ടനന്തരമാനനം മുകർന്നാൻ;
ഒടുവിലുണരുകെൻറെ വത്സനെന്നാ;-
നെരുനിമിഷത്തിലിതൊക്കെയും കഴിഞ്ഞു.        (യുഗ്മകം)67



ത്സടിതി "പശുപതേ! മദേകബന്ധോ!
ജയ ജയ ദേശിക! ഭാർഗ്ഗവാന്വയേന്ദോ!?"
ഇതി വിവിധവചസ്സുരച്ചുകൊണ്ട-
ന്നിളയെ വെടിഞ്ഞഴുന്നേറ്റു ദാനവേന്ദ്രൻ.        68


"https://ml.wikisource.org/w/index.php?title=താൾ:കിരണാവലി.djvu/49&oldid=173050" എന്ന താളിൽനിന്ന് ശേഖരിച്ചത്