താൾ:ഉമാകേരളം.djvu/70

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

ഉര പൊങ്ങിന ശാരദാഗമത്താൽ
സ്ഫുരദഗ്ര്യപ്രഭപൂണ്ടു ലാലസിച്ചു       25

ഘനപീനപയോധരാഢ്യ വർഷാം-
ഗനതൻ ബന്ധമകന്നനേരമഭ്രം
കനമാർന്ന മുമുക്ഷുവാം ജനത്തിൻ
മനതാരിൻപടി നിർമ്മലത്വമാർന്നു       26

അവിളംബിതമായ് ശതഹ്രദാഗ്രൃശ്-
ചവി കൈവിട്ടു നദങ്ങളും നഭസ്സും
കവിയുന്ന വിധം പ്രസാദമുണ്ടായ്
സവിശേഷം ജനതയ്ക്കുമിന്ദുവിന്നും       27

ഇടിവെട്ടുകൾ നീക്കി ലോകമെല്ലാം
വടിവിൽക്കാത്തു ശരത്തു വാണിടുമ്പോൾ
ഝടിതി ത്രപ പാരമുള്ളിലേന്തും-
പടി തൻവില്ലു വലാരി പിൻവലിച്ചു.       28

ഉലകിൽശ്ശരിയായ് നിജാഭിധാനം
കലരും ഹംസമനല്പമോദമോടേ
വിലസുന്നതു കണ്ടസീയ വാച്ചോ
നിലവിട്ടന്നു രവിക്കു താപമേറി?       29

പുതിയോരാ ഹിമാംശുപോലെ മഞ്ഞ-
ക്കതിരാണ്ടീടിന ശാലിതല്ലജങ്ങൾ
മതികെട്ടു വിളങ്ങി; ഹാരിഭാവം
പതിവായ്സ്സർഗുണശാലികൾക്കു സിദ്ധം       30

അതുലപ്രഭമായ് വിടർന്ന പാല-
പ്പുതുപൂങ്കൊത്തിനെഴും മണം സമീരൻ
കുതുകേന പരത്തി നാലുപാടും
ചതുരക്ഷ്മാപതി സദൃശസ്സുപോലെ       31

ധവളാംബര, മുജ്ജ്വലേന്ദുവക്ത്രം
നവനീലോൽപലദൃഷ്ടി, താരഹാരം
ഇവയൊത്ത ശരന്നിശയ്ക്കെഴും മെയ്
പവനൻ കണ്ടു കടന്നുകൂടി മന്ദം       32

വിടിരും പുതുമല്ലിതൻ പരാഗം
വടിവോടന്നു വിയോഗികൾക്കു ഹൃത്തിൽ
പിടികൂടിന തീക്കു കുന്തിരിക്ക-
പ്പൊടിയാക്കിക്കുസുമാശുകൻ ജയിച്ചു       33

അളിമഞ്ജുളകേശ, മബ്ജവക്ത്രം
പുളിനാഭോഗനിതംബ,മന്നയാനം
ഒളിപാരമിവറ്റിനാലിണങ്ങും
നളിനിപ്പെണ്ണൊടു ഭാനുമാൻ രമിച്ചു       34

"https://ml.wikisource.org/w/index.php?title=താൾ:ഉമാകേരളം.djvu/70&oldid=212974" എന്ന താളിൽനിന്ന് ശേഖരിച്ചത്