താൾ:ഉമാകേരളം.djvu/44

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല


കണ്ണുണ്ടെങ്കിൽത്തിട്ടമെന്നിഷ്ടനെത്താ-
നെണ്ണും ഭർത്താവെന്നു രാജന്യപുത്രി;
മണ്ണും വിണ്ണും മറ്റൊരാൾ നൽകിയാലും
പെണ്ണുൾക്കൊള്ളും പ്രീതി സൌന്ദര്യവാങ്കൽ.       62

ശ്രീതിങ്ങീടും തന്വി തർക്കിക്കുകിൽ തൽ-
പാതിവ്രത്യം മാറ്റുവാൻ മാലനല്പം
ജാതിക്കേകാം; പോക്കുമുട്ടുന്ന കാല-
ത്തോതിക്കോനും പച്ചമാംസം ഭുജിക്കും.       63

ശ്രീക്കും സ്ത്രീക്കും കാറ്റിനും സ്ഥൈര്യമുണ്ടോ?
തീക്കുണ്ഡത്തിൽക്കാട്ടിടും വെണ്ണമുറ്റും
നിൽക്കുന്നുണ്ടോ വെണ്ണയായേറെ നേരം?
ഭീക്കുള്ളം നാം ലക്ഷ്യമാക്കേണ്ട ലേശം”.       64

ഈമട്ടാം വാക്കക്കഴയ്ക്കൂട്ടമാളും
കേമൻ മുറ്റും കേട്ടു വീണ്ടും പറഞ്ഞു:
“നാമമന്യോന്യം ചൊല്ലുവാനുള്ളതെല്ലാം
കാമം ചൊല്ലിത്തീർത്തുവെന്നോർത്തിടുന്നേൻ.       65

രണ്ടിഷ്ടന്മാരിസ്സമാജത്തിലൊന്നും
മിണ്ടിക്കൂടെന്നാണയിട്ടേച്ചു വന്നോ?
വേണ്ടി,ല്ലാട്ടേ മൊത്തമായ് ഞാനവർക്കും
വേണ്ടിസ്സ്വൽ‌പം ചൊല്ലൂവൻ വല്ലപാടും.       66

യോഗക്കാരാം പോറ്റിമാരുള്ളതസ്‌മ-
ദ്യോഗം; തെല്ലും പൌരർ ശങ്കിച്ചിടാതെ
വേഗം നാമാശ്ശുദ്ധരെക്കൊണ്ടു പ്യത്ഥ്വീ-
ഭാഗം കാക്കും സാധുവിന്നന്തമേകാം.       67

ശേഷം കാര്യം പിന്നെയാകട്ടെ; രാജ്ഞീ-
വേഷം കെട്ടും തത്സഗർഭ്യയ്ക്കു രാജ്യം
ഈഷത്തും താൻ സ്വന്തമാവില്ല; ചുമ്മാ-
ഘോഷം കൂട്ടാൻ പൊട്ടരല്ലെട്ടുവീടർ.       68

സ്ത്രീഹത്യക്കും ഭ്രൂണഹത്യയ്ക്കുമീ ഞാൻ
മോഹം ഹൃത്തിൽ പൂണ്ടിടുന്നില്ല തെല്ലും;
സ്നേഹം ഭൂവോടുണ്ടതിന്നെന്തു? നിസ്സ-
ന്ദേഹം പാപം വേണ്ടതേ നേടിടാവൂ.       69

കള്ളം വിട്ടെന്നൻപെഴും ചെമ്പഴന്തി-
പ്പിള്ളയ്ക്കുള്ളോരോമനബിഭാഗിനേയൻ
ഉള്ളപ്പെണ്ണിന്നേകിയെന്നുള്ള വൃത്തം
വെള്ളം ചാടിക്കുന്നു ചക്ഷുസ്സിൽ നിന്നും       70

എന്തോ വല്ലാതുള്ള ദോഷത്തിനാണ-
പ്പന്തോടൊക്കും കൊങ്കയാളോടു രാഗം.

"https://ml.wikisource.org/w/index.php?title=താൾ:ഉമാകേരളം.djvu/44&oldid=206237" എന്ന താളിൽനിന്ന് ശേഖരിച്ചത്