താൾ:ഉമാകേരളം.djvu/185

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

അവ നോക്കി വെച്ച വെടി പങ്കജാക്ഷൻ
തുലയാർന്നു കൊണ്ടു നരി വീണു ഭൂവി

പ്രതിയോഗിതന്റെയുടൽ കീറിടുവാ-
നെതിരിട്ട പോത്തിനരികത്തുവരെ
കുതികൊൾവഞ്ചിന്നിര കൊരുത്തൊരുവൻ
ക്ഷതിനൽകി കൈവശമെഴും വെടിയാൽ.

വെടി തോക്കു യോധ,നുയിർ മേനിയതിൻ-
പടി വമ്പുലി,ക്കിവയൊരേ സമയം
കുഴിവിട്ടു പായുവതുപോൽ മൃഗയാ-
പഴിയാവു മിന്നി പങ്കൊത്തുതരായ്

അകലത്തു രണ്ടിടുവതിന്നു തരം
ശകലം പെടാതെ വിപിനത്തിനകം
അകതാരിൽ മാലുടയ ദുഷ്ടമൃഗ-
പ്രകരം തുടങ്ങി ഗതികെട്ടൊളിവാൻ.

അവതന്റെ പിൻപുഴറിയബ്ഭടരും
ജവമോടതിൻ നടുവണഞ്ഞിടവേ
അവർ കണ്ട കാഴ്ചയൊരു പുരുഷനും
ശിവനേ ! കഠോരമെഴുതാൻ വിഷമം.

ചുടുകല്ലിനാൽച്ചുവരു ചുറ്റിലുമു-
ക്കൊടുപു,ണ്ടകത്തു നിരയും പുരയും
പെടുമാറു കാണ്മൂ ഗുഹയൊന്നവിടെ-
ക്കുടി പാർപ്പതാരു ? നരനോ നരിയോ?

നടയിങ്കൽ നല്ല കുഴൽ നാലു നിറ-
ച്ചടരിന്നടുത്ത മൃഗസംഹതിയെ
തടവറ്റു കൊൽ വതിനു സജ്ജതയിൽ
ഭടവര്യർ നില്പൂ ; കുതുകം കുതുകം !

അതു രാമനാമറമിയറ്റിയതാം
പുതുമേടയെന്നു സചിവക്ഷീതിപർ
കുതുകത്തൊടോർപ്പളവു ശത്രു വരു-
ന്നതു കണ്ടു വീട്ടിനു വെളിക്കു ജവാൽ.

ഇതിനെന്തു ഹേതുവവനേവമുരയ്-
പതിൻ മുൻപു നാലുവശവും ഞൊടിയിൽ]
എതിരിട്ടു സത്വമതി, ദക്ഷനൊടായ്
ശിതികണ്ഠഭുതഗണമെന്നതുപോൽ.

പ്രതിഘ, കവിഞ്ഞു മുനി ചന്ദ്രമതീ-
പതിതന്റെ നേർക്കു മൃഗസംഹതിയെ
ഛതിയായയച്ചതുവിലും വിപിന-
ക്ഷിതിയുതമാത്രമിളകീല ദൃഢം.

"https://ml.wikisource.org/w/index.php?title=താൾ:ഉമാകേരളം.djvu/185&oldid=172837" എന്ന താളിൽനിന്ന് ശേഖരിച്ചത്