താൾ:ഇടപ്പള്ളി സമ്പൂർണ്ണ കൃതികൾ.pdf/93

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

നീടുറ്റ രാഗിണീ, നീ ഞാനറിയാതെ
നീളത്തിൽക്കൂകിയുയർന്നുപോയി
നിര്ന്നിമേഷാക്ഷനായ്‌ നിൽക്കുന്നു ഞാനിദം
നിന്നെ പ്രതീക്ഷിച്ചീയന്തിയോളം
പോരിക പോരികെന്നാശാപതംഗമേ
കൂരിരുളെങ്ങും പരന്നീടുന്നു
അക്ഷയകാന്തി വഴിന്ജോഴുകീടുമാ
നക്ഷത്രലോകത്തിനപ്പുറത്തായ്
ആയോതമാകതോരത്ഭുതവസ്തുവീ
നായിട്ടലഞ്ഞു തളർന്നോടുവിൽ
ഇന്നും പതിവുപോ'ലില്ല'യെന്നോതി, നീ -
യെന്നടുതെത്താൻ മടിക്കയല്ലീ?
അല്ലെങ്കിൽ പത്രം കരിഞ്ഞുകരിഞ്ഞു നീ-
യല്ലിലെങ്ങാനും കിടക്കയല്ലീ?
വെദനാപൂർണ്ണമീ രോദനമാകും നിൻ--
വേണുനിനാദമുയർന്നിടട്ടേ!
തോരാത്ത കണ്ണീരിൻമർമ്മരം ലോകത്തെ-
ത്താരാട്ടുപാടിയുരക്കീടട്ടേ !
എൻ ചിരപുണ്ണ്യമേ മന്ദമിഴഞ്ഞു നീ
പഞ്ജരമെത്തിശയിച്ചുകൊൾക
കുടമടച്ചു ഞാനെന്മണിമച്ചിലെ
വാടാവിളക്കു കെടുത്തീടട്ടെ !