താൾ:ഇടപ്പള്ളി സമ്പൂർണ്ണ കൃതികൾ.pdf/48

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

നിരാശ
എന്നാണെന്നാകിലും മണ്ണായി മാറി ഞാ-
നെന്നാഥന്നന്തികമെത്തുമെന്നാൽ,
വന്നാളുമാതങ്കവഹ്നി കെടുത്തുവാ-
നിന്നായാ, ലായതിലാർക്കു ചേതം ?
മൽക്കരൾ പൊട്ടി ഞാനിന്നു മരിച്ചാലീ-
പ്പുൽക്കൊടിപോലും കരകയില്ലാ-
എൻ ചുടുകണ്ണുനീർ വീഴ്ത്തിയാൽ ഭൂമിക്കും
നെഞ്ചകമയ്യോ, മലിനമായി!
മൽക്കൊടും നൈരാശ്യധൂമം പരക്കയാൽ
ദിക്കുകൾപോലുമിരുണ്ടുപോയി!

എന്തിനാണീശനെൻവിത്തിനെ ശൂന്യമാ-
മന്ധകാരത്തിൽ വിതച്ചതാവോ?
ഒപ്പം മുളച്ച ലതികകളൊക്കെയും
പുഷ്പിച്ചു പുഞ്ചിരിച്ചാനന്ദിപ്പൂ.
എത്ര വസന്തങ്ങളൂഴിയിൽ വന്നാലും
എത്രയോ കാകളി പാടിയാലും
മാമക മാനസവല്ലിയിലിന്നോളം
പൂമൊട്ടൊരെണ്ണം കുരുത്തതില്ലാ !
മുന്നോട്ടു നോക്കിയാൽ ഘോരമഹാരാണ്യം.
പിന്നിലോ, ശൂന്യമരുപ്പരപ്പും -
കാലൊന്നിടറിയാൽ വീണുപോം ഗർത്തത്തിൻ