താൾ:ഇടപ്പള്ളി സമ്പൂർണ്ണ കൃതികൾ.pdf/188

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

മഞ്ജുളമലരാകുമോരോരോ
മഞ്ജുഷയിൽ മരന്ദവും,
ഗുഢമായ് പക്വപാളിയിൽ രസം
കുടുമാസവസമ്പത്തും,
എന്തിനാണീശൻ ചേർത്തിരിപ്പതെ-
ന്നന്തരംഗേയറിവൂ ഞാൻ!
പുഞ്ചിരിയൊന്നു തൂകുവാൻ നിന്റെ
പൂങ്കവിളിൽ ഞാൻ ചുംബിക്കേ
ദിവ്യമാമേതുമട്ടിലുള്ളൊരു
നിർവൃതിയാണു നിത്യവും
നിർഗളിപ്പതു വാനിങ്കൽനിന്ന-
സ്സുപ്രഭാതത്തിലെന്നതും,
ഉൾക്കുളിരേതുമട്ടിലേറ്റുന്നീ-
ത്തൈക്കുളിർത്തെന്നലെന്നതും,
ശങ്കവിട്ടെന്റെ മാനസം തന്നിൽ
തങ്കമേ, ഞാനറിയുന്നു.