താൾ:ഇടപ്പള്ളി സമ്പൂർണ്ണ കൃതികൾ.pdf/172

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

നിഷ്കളങ്കമെൻ കണ്ണീർപ്രവാഹത്താൽ
മൽക്കരക്കുമ്പിൾ പൂർണമായ്ത്തീരട്ടെ,
നീണ്ടുകാണും നിരാശതൻ നർത്തന-
മണ്ഡപമാകുമീ നിശീഥത്തിങ്കൽ,
എന്തുകൊണ്ടു നശിച്ചില്ലീ ബുദ്ബുദം,
വൻതിരമാല തല്ലിത്തകർത്തിട്ടും?
നീളവേ, ഞാൻ വൃഥാവിലായെന്തിനു
'നളെ'യെന്നു സമാശ്വസിച്ചീടുന്നു?
നാളെയെന്നുടെ പട്ടടയിൽ തൃണ-
നാള-മല്ലയോ? ഇന്നത്തെയാണു ഞാൻ.