താൾ:ഇടപ്പള്ളി സമ്പൂർണ്ണ കൃതികൾ.pdf/17

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

കഷ്ടിച്ചു നാലഞ്ചു വയസ്സുചേരും
'കിടാത്തി' പൈതല്ക്കരികത്തിരിക്കും.
പൈദാഹശാന്തിക്കു സവിത്രിയാൾതൻ
പൈമ്പാലു പൈതല്ക്കവലംബമല്ലോ;
അതേ, യതിനുള്ളൊരഭാവമാണീ-
യിളം കിടാവിന്നുയിർനാശമേകി!
കാലത്തു തൻചുണ്ടു നനച്ചിരുന്ന
കറ്റക്കിടാവിന്നു വിശപ്പുമൂലം
കരഞ്ഞു തൻ തൊണ്ട വരണ്ടു തന്നെ
കാലാലയത്തിങ്കലണഞ്ഞു കഷ്ടം!
'എണീക്കുകെന്നോമന' യെന്നുരച്ചാ
മണിക്കിടാവിന്നരികത്തിലെത്തി
കുലുക്കി നാലഞ്ചു വിളിച്ചതെന്നാൽ
ഫലിച്ചതില്ല,മ്മ തളർന്നു പാവം!
അൻപാർക്കുമേറ്റുന്ന വിധത്തിലപ്പോൾ
തൻ പാർശ്വമായ്ക്കണ്ടൊരു കാഴ്ചയാലേ
അംബാ!യിതാണെൻ ഗതിയെന്നു ചൊല്ലി
സ്തംഭംകണക്കായവൾ നിന്നുപോയി!
താരോടിടഞ്ഞീടിന മേനി ചുംബി-
ച്ചാരോമലാളന്നു പുണർന്നു ഗാഢം;
ആ രോദനം കേട്ടവൾതന്നയല്ക്കാ-
രാരോ, കുതിച്ചെത്തി ഞൊടിക്കുമുമ്പിൽ.
എന്നാലുമദ്ദാരുണരോദനത്താ-
ലെന്നാർദ്രമാകാത്ത ഹൃദന്തമോടേ
തന്നാലയം നോക്കി ഗമിപ്പതുണ്ട-
ങ്ങന്നാട്ടുകാര്യസ്ഥനവൾക്കു തമ്പ്രാൻ!
മരിച്ചൊരക്കുഞ്ഞിനെയപ്പറമ്പിൽ
മറയ്ക്കുവാനായനുവാദമേകൻ
'പടിക്ക'ലെത്തീട്ടറിയിച്ചനേരം'
പറഞ്ഞതീവാക്കു ഗൃഹസ്ഥനയ്യോ:
"തോറ്റക്കമെല്ലാം മതി, യാജഡത്തെ