താൾ:ഇടപ്പള്ളി സമ്പൂർണ്ണ കൃതികൾ.pdf/164

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
വിപ്ലവം! വിപ്ലവം!


ത്ര കരികിലും, പിന്നെയും പിന്നെയും
പത്രം മുളയ്ക്കുമെന്നാശാപതംഗമേ!
പോകായ്മ, പോകായ്മ മേല്പോട്ടിരുൾത്തട്ടി-
ലേകാ കിയായിക്കഴിക്കാം കുറച്ചുനാൾ.
വാരുറ്റ വാസരം കേട്ടു ചിരിക്കിലും
വാരുണിയെത്ര മുഖം കറുപ്പിക്കിലും
ഭാവപ്പകർച്ചയൊരല്പം ഗണിക്കാതെ
ഭാവി ഭയാനകമെന്നുമോർത്തീടാതെ
ഇച്ഛയ്ക്കിണങ്ങിയപോലെ പലേതരം
സ്വച്ഛന്ദഗാനങ്ങൾ പാടിപ്പറന്നു നീ
സ്വാതന്ത്ര്യമാരാഞ്ഞു മുന്നോട്ടുപോയതി-
പ്പാരതന്ത്ര്യത്തിൽപ്പതിക്കുവാൻ മാത്രമാം!
അല്പം പരിമിതമെങ്കിലും പിന്നിട്ടൊ-
രപ്രദേശം താൻ പ്രഹർഷപ്രദായകം!
ക്ലേശം പുരണ്ട നിൻ കണ്ഠനാളം കുറ-
ച്ചാശ്വസിച്ചീടുമസ്സംഗീതമണ്ഡപം
നിന്നെ ക്ഷണിക്കയാണിപ്പൊഴും പിന്നോട്ടു
മിന്നൽപ്പിണർക്കരം വീശിയിടക്കിടെ.
ചിന്തയ്ക്കുമപ്പുറത്താരുമറിയാത്ത
ബന്ധുരമായൊരു പഞ്ജരാന്തസ്ഥരായ്
നിന്നെയോർത്തെപ്പൊഴും സ്നേഹഗാനത്തിന്റെ
പൊന്നല വീശുന്ന പുണ്യത്തിടമ്പിനായ്