താൾ:ഇടപ്പള്ളി സമ്പൂർണ്ണ കൃതികൾ.pdf/14

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു


തപ്തബാഷ്പം


പന്തിക്കുതാനാടിയിരുന്നൊരർക്ക-
പ്പന്താഴിയിൽച്ചെന്നു പതിക്കയാലേ
അന്തിത്തുടുപ്പാൽ ദിനലക്ഷ്മി ശോക-
മേന്തിപ്പടിഞ്ഞാട്ടു ഗമിക്കയായീ.
സന്തോഷമോടെപ്പൊഴുതോളവും ഞാ-
നെൻതോഴരോടൊത്തു കളിച്ചശേഷം
എന്തോ വിചാരത്തിരതള്ളൽമൂല-
മെൻതോപ്പുവിട്ടന്നു പുറത്തിറങ്ങി.
കുന്ദാദിപുഷ്പപ്പുതുഗന്ധമോടു
മന്ദാനിലൻ മന്നിലണഞ്ഞിതെങ്ങും
വെൺതാരമന്ദാരസുമങ്ങൾ ചൂടി-
സ്സന്ധ്യാനതാംഗീവരവെത്ര രമ്യം!
പാടത്തു കാലത്തു പണിക്കു പോയി
വീടെത്തുവാനുള്ള തിടുക്കമോടെ,
വാടിത്തളർന്നുള്ളൊരു മേനിയോടു-
കൂടിത്തിരിപ്പൂ ചെറുമക്കളപ്പോൾ.
കറന്നു പുൽതിന്നുവതിന്നുവേണ്ടി-
പ്പുറത്തയച്ചീടിന പൈക്കുലങ്ങൾ
വരുന്നതീക്ഷിച്ചിയലും കിടാവിൻ-
കരച്ചിലാർക്കുൾക്കുളിരേകിടാത്തൂ ?
പരം പണിപ്പെട്ടരി നാഴി നേടി
വരുന്നതാമപ്പുലയത്തറയ്ക്കൽ