താൾ:ഇടപ്പള്ളി സമ്പൂർണ്ണ കൃതികൾ.pdf/133

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

ഉൽക്കണ്ഠ

അന്ധകാരത്തിന്നടിത്തട്ടിലാരുടെ
ചെന്താരടികളെപ്പുൽകുന്നു ഞാൻ സദാ,
ആരുടെ പാരജസ്സു മിന്നാമിനു—
ങ്ങായിപ്പറന്നു തെളിയുന്നിരുളിലും.
നിശ്ശബ്ദതതന്റെ നിശ്ചലതന്ത്രിയിൽ
നിത്യവും കേൾക്കുന്ന സംഗീതമേതുതാൻ
യാമിനിതന്നിലത്താരാകുമാരികൾ
യാതൊന്നുതാനേറ്റുപാടുന്നു നിത്യവും;
പ്രേമവിവശഹൃദയബാഷ്പത്തിനാ—
ലേതൊരു കല്പവൃക്ഷം തഴയ്ക്കയാം?
ആവശ്യമുള്ളോർക്കദൃശ്യനായ് നിന്നീടു—
മാ വശ്യരൂപമൊന്നെന്നടുത്തെത്തുകിൽ!..

ഇല്ലായ്മതന്നിൽ നിന്നുണ്ടായിവന്നൊര—
ക്കല്യാണരൂപിയെക്കണ്ടു കൈകൂപ്പുവാൻ
എൻ കരംതന്നിലെ ശൂന്യമാം ജീവിത—
ത്തങ്കച്ചഷകം തിരിച്ചുകൊടുക്കുവാൻ.
എന്നുള്ളിലെന്നും ചല്രകടിച്ചാർക്കുന്ന
പൊന്നിങ്കിളിയെ പുറത്തയച്ചീടുവാൻ.
നീടുറ്റ രാഗപരവശയാകുമീ
നീഹാരനീർക്കണം നീരാവിയാകുവാൻ.
ആനന്ദദീപം കൊളുത്തി, യുലകിലീ