താൾ:ഇടപ്പള്ളി സമ്പൂർണ്ണ കൃതികൾ.pdf/119

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

ഒരു മിന്നലങ്ങു മറവായി, പെട്ടെ-
ന്നിരുളിൻ കംബളവിരി വീണു!
കരകയാണന്നുമുതലീ ഞാൻ തവ
കഴലിണ കണ്ടു തൊഴുതീടാൻ!
തരളതാരക നിരകളംബര-
ത്തെരുവിലെമ്പാടും തെളിയുമ്പോൾ,
ഇരുളിൽ ഞാനെന്റെ മുരളിയുമായ്, നി-
ന്നപദാനം പാടിത്തളരുമ്പോൾ,
അകലത്തെങ്ങാനുമവിടുന്നുണ്ടെന്നൊ-
രതിമോഹമെന്നിൽ വളരുമ്പോൾ,
അലയാഴിപോലെ കരയും ഞാൻ പെട്ടെ-
ന്നലരിനെപ്പോലെ ചിരിതൂകും
പവനനെപ്പോലെ നെടുവീർപ്പിട്ടിടും
പറവപോൽ പാറും ഗഗനത്തിൽ!....
മധുമാസാശ്ലേഷതരളിതയാമെൻ-
മലർവാടി മലർ ചൊരിയുമ്പോൾ
അവകളങ്ങെനിക്കരുളും സന്ദേശ-
നിരകളെന്നു ഞാൻ കരുതുന്നു!
അതിമോദാൽ മമ ഹൃദയപ്പൂമ്പാറ്റ-
യതുകളിൽത്തത്തിയിളകുമ്പോൾ,
അറിയുന്നുണ്ടു ഞാൻ ഭവദീയരാഗ-
മകരന്ദത്തിന്റെ മധുരത്വം.
കരിമുകിൽ മാലയഖിലവും മാഞ്ഞ-
സ്സുരപഥമൊന്നു തെളിയുമ്പോൾ,
നുകരുന്നുണ്ടു ഞആനതുലമാം തവ
ഹൃദയവേദിതൻ പരിശുദ്ധി!....
ഇനിയും വ്യാമോഹിച്ചുഴലിയിൽ വീണി
വനിമലരെത്ര തിരിയേണം ?
അരുതീ നാടകമിനിയാടാ, നിതിൻ-
ഭരതവാക്യവും കഴിയേണം;
ഭവദാപദാനമകരന്ദം മാത്രം