താൾ:ഇടപ്പള്ളി സമ്പൂർണ്ണ കൃതികൾ.pdf/114

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല
പുളകപ്പുതപ്പിൽ



കണ്ടു ഞാനന്നോളൊരു കാമ്യമാം ലോക, മതാ-
വിണ്ടലമല്ലാ, വെറും വസുധയല്ലാ!

എന്നത്തലഖിലവുമെങ്ങോ പറഞ്ഞയപ്പാൻ
വന്നെത്തിയതുലമാം വസന്തരാത്രി
ആകാശപ്പന്തലെനിക്കായിട്ടു വിതാനിച്ചി-
ട്ടാരാലപ്പകലെങ്ങോ പതുങ്ങി നിന്നു

മാമകമലർമെത്ത നേരത്തേ വിരിച്ചിട്ടി-
ബ്‌ഭൂമിയും സുഖമായ സുഷുപ്തി തേടി
അശ്രാന്തപരിശ്രമക്ലാന്തരം ലതികകൾ
വിശ്രാന്തിയാർന്നു, നൃത്തരഹിതമായി
ലോലമാം താലവൃന്തത്താലെന്നെ വീശിവീശി
മാലേയമണിത്തെന്നലുറക്കമായി
മാമക ഭാഗധേയതാരകാഗമം കാത്തി-
ട്ടാ മലർത്തൊടിയിൽ ഞാൻ ക്ഷമയമർന്നു!

ദർശനമാത്രമായ് നിന്നൊരെൻ ദിവ്യസ്വപ്നം
സ്പർശസുഖമേകി, മടിയിലായീ
പേർത്തും ഞാനോർത്തു പറഞ്ഞീടുവാൻ നിരൂപിച്ച
വാർത്തകളഖിലവും മറന്നുപോയീ!
കമ്പിതാധരകങ്ങളന്യോന്യം ചിലതെല്ലാം