താൾ:അലിഞ്ഞുചേർന്ന ആത്മാക്കൾ -1959 - സി.എ. കാലായിൽ.pdf/99

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിന്റെ സാധുത തെളിയിക്കപ്പെട്ടതാണ്
— 94 —


മീശ മാത്രമാണെന്നെനിക്കു മനസ്സിലായി. തുടൎന്നയാളുടെ വെപ്പുമുടിയും തെറിച്ചു താഴെവീണു. മായാമനുഷ്യൻ എന്നു ഞാൻ സ്വയം മന്ത്രിച്ചു.

വയസ്സന്റെ വടികൊണ്ട് കഠാരി തീവണ്ടിപ്പാളത്തിനിടയിലേക്കു തെറിച്ചുപോയി. എന്നെ കുതറിച്ചു രക്ഷപെടുവാൻ അയാളാവതു ശ്രമിച്ചു. അവനെ വിടരുത്. ഇതാ സ്റ്റേഷനടുത്തു പോലീസിലേൽപ്പിക്കാം” വൃദ്ധൻ സന്തോഷത്തോടുകൂടി വിളിച്ചറിയിച്ചു.

അയാൾ ബാഗു തുറന്നു ഒരു പത്രമെടുത്ത് നോക്കുന്നതു ഞാൻ കണ്ടു.

“ആങ്“ ഇവൻ തന്നെ വിക്രമൻ. ഇവനെ പിടിച്ചു കൊടുത്താൽ 2000 രൂപാ കിട്ടും. വിടല്ലേ” അയാൾ വീണ്ടും എന്നെ ഓർമ്മിപ്പിച്ചു. കൊള്ളക്കാരൻ മരണവെപ്രാളം കാണിക്കുകയാണ്, ഒന്നു രക്ഷപ്പെടാൻ എന്റെ ദേഹത്തു പല പ്രാവശ്യം അയാളുടെ തഴമ്പിച്ച കൈകൾ പെരുമാറി.

നീണ്ട നിമിഷങ്ങൾ കടന്നു പോയി.

അപകടത്തിന്റെ പല മുനകളും തരണം ചെയ്തുകൊണ്ട് അവൻ രക്ഷപെടാതെയും, ഞാൻ താഴെ പോകാതെയും കുറെ മിനിറ്റുകൾ കൂടി ഞാൻ പിന്നിലാക്കി....

തീവണ്ടി ഫ്ലാറ്റുഫോമിനോടു ചേൎന്നു നിന്നു. ഞങ്ങളിപ്പോഴും മൽപിടുത്തത്തിലാണ്. വയസ്സൻ പത്രവും നിവൎത്തിപ്പിടിച്ച് ഇറങ്ങി ഓടുന്നതുകണ്ടു...... കുറെ അധികമാളുകൾ ഞങ്ങളുടെ മുറിക്കു ചുററും തടിച്ചുകൂടി..... വിലതീരാത്ത നിയമങ്ങൾ!....

“എല്ലാവരും മാറിനില്‌ക്കൂ” ഒരു പരുപരുത്ത ശബ്ദം കേട്ടു ജനകൂട്ടം ഇരുപാടും മാറിനിന്നു. ഒരു ഇൻസ്പെക്ടറും നാലു