താൾ:അലിഞ്ഞുചേർന്ന ആത്മാക്കൾ -1959 - സി.എ. കാലായിൽ.pdf/98

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിന്റെ സാധുത തെളിയിക്കപ്പെട്ടതാണ്
— 88 —


വൃദ്ധൻ ഭീതിപൂണ്ടു് നട്ടംതിരിഞ്ഞു. കടിച്ചു കീറുവാൻ പാഞ്ഞടുക്കുന്ന ദുഷ്ടവ്യാഘ്രത്തെപ്പോലെ ആ കൊള്ളക്കാരൻ വൃദ്ധനെതിരെ ഓരോ പദവുമെടുത്തുവച്ചു. എന്നെ ദയനീയതോടെ തെരുതെരെ അയാൾ നോക്കുന്നു.

പരമാർത്ഥത്തിൽ എന്നിൽ കടന്നു കൂടിയ ഭീതിയൊക്കെ അസ്തമിച്ചതുപോലെ എനിക്കു തോന്നി. എന്റെ പുരുഷ്വത്വം തലയുയർത്തി. നിസ്സഹായനായ ഒരു വൃദ്ധനെ മൃഗീയമായി വധിക്കുവാൻ ഒരു കൊള്ളക്കാരൻ തുനിയുന്നതു് ശേഷിയും, ശേമുഷിയുമുള്ള ഒരു ചെറുപ്പക്കാരൻ എങ്ങിനെ നിശ്ശബ്ദനായി കണ്ടു കൊണ്ടിരിക്കും.....

“ഉം.... പേഴ്സെടുക്കു...”

അയാൾ വീണ്ടുമലറി. വൃദ്ധൻ മടികാണിച്ചു. അയാൾ ഒരു മനുഷ്യജീവിക്കു കേവലം മൃഗത്തിന്റെ പ്രാധാന്യം കൽപ്പിക്കുന്ന ആ രാക്ഷസൻ കഠാരി വൃദ്ധന്റെ നെഞ്ചിനു നേരെ നീട്ടി.

ഞാൻ ചാടി എണീറ്റ് പിറകിലൂടെ ചെന്നു് അയാളുടെ കഠാര ഏന്തിയ കയ്യിൽ കടന്നു പിടിച്ചു. അയാൾ ഞെട്ടിത്തിരിഞ്ഞു.....

ഒരു സംഘട്ടനം.... അയാളുടെ കയ്യിൽ നിന്നും ഞാനാ മാരകായുധം താഴെ ഇടുവിച്ചു. വീണ്ടും അതെടുക്കുവാൻ ഞങ്ങൾ മൽപ്പിടുത്തം നടത്തി....

വാർദ്ധക്യത്തെ പ്രാപിച്ചു് ആരോഗ്യം ക്ഷയിച്ചിരുന്നെങ്കിലും വൃദ്ധനു ധൈര്യം വന്നു. അയാൾ കയ്യിലിരുന്ന വടികൊണ്ടു തലയിൽ പലപ്രാവശ്യം ശക്തിയായടിച്ചു. എങ്ങിനെ എന്നറിഞ്ഞില്ല എന്റെ പ്രതിയോഗിയുടെ മീശ പറിഞ്ഞുപോയി. മന്ത്രവാദമാണെന്നെനിക്കാദ്യം തോന്നിയെങ്കിലും അതു കേവലം കൃത്രിമ