താൾ:അലിഞ്ഞുചേർന്ന ആത്മാക്കൾ -1959 - സി.എ. കാലായിൽ.pdf/86

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിന്റെ സാധുത തെളിയിക്കപ്പെട്ടതാണ്
— 81 —


ഞാൻ നിശ്ശബ്ദനായി വേദനിക്കുന്ന ഹൃദത്തോടെ മാടത്തിനടുത്തുള്ള മാവിൻ ചുവട്ടിൽ ഇരുന്നു. പലരും എന്നെ വന്നാശ്വസിപ്പിച്ചു....

ക്ലേശിക്കുകയാണു്. പരമാൎത്ഥത്തിൽ എനിക്കവരുടെ ആചാരരീതിയൊന്നും വ്യക്തമായിട്ടറിഞ്ഞുകൂടാ...

ചില കൎമ്മങ്ങളെല്ലാമവിടെ നടന്നു... ചില ശബ്ദങ്ങൾ. എനിക്കൊരെത്തും പിടിയും കിട്ടിയില്ല. ഒരു പത്തുമണിയോടടുത്തപ്പോൾ എല്ലാവരുംകൂടി ശവം മറവുചെയ്യാൻ കുറച്ചകലെയുള്ള ‘പട്ടട’യിലേക്കു വിലാപയാത്രയായിനീങ്ങി.

വേദനയൂറുന്ന ആ സ്മരണപോലും എനിക്കു മൎമ്മഭേദകമായി തോന്നുന്നു. ആ ദിവസംകടന്നുപോയി.

അങ്ങനെ കുറെ ദിവസങ്ങൾകൂടി ആൎക്കും വേണ്ടി കാത്തിരിക്കാതെ മറഞ്ഞു. വേദനയുടെ കിഴിക്കെട്ടിൽനിന്നു താപഭാരം ചോൎന്നൊഴുകിത്തുടങ്ങി... പക്ഷെ....

പെട്ടെന്നുള്ള മൂപ്പന്റെ മരണം തേവിയെ തീരാദുഃഖത്തിലാഴ്ത്തി. അവൾ ഓൎത്തോൎത്തു കരഞ്ഞു. “കോപാലാ തേവിയെ നോക്കണേ” എന്നു് അന്ത്യസമയത്തു് മൂപ്പൻ പറഞ്ഞ വാക്കുകൾ എന്റെ കൎണ്ണപുടത്തിൽ തെരുതെരെ വന്നു തറയ്ക്കുന്നതുപോലെ എനിക്കു തോന്നി.

ഇന്നലെ സന്ധ്യ കഴിഞ്ഞപ്പോൾ തേവി തലവേദനയാണെന്നും പറഞ്ഞു് കിടന്നതാണു്. ഇന്നു പ്രഭാതമായപ്പോൾ ശക്തിയായ പനിയുമാരംഭിച്ചു. വിവരമറിഞ്ഞു് ഒട്ടധികം പേർ തേവിയെ കാണുവാൻ വന്നു.

“അടുത്തെങ്ങാം വൈദ്യന്മാരുണ്ടെങ്കിൽ വിളിച്ചുകൊണ്ടുവാ” കുഞ്ഞനോടു ഞാൻ പറഞ്ഞു.

“അവടമ്മീം, കോപാലനും യിങ്ങിനെ പനിവന്നാ

11