താൾ:അലിഞ്ഞുചേർന്ന ആത്മാക്കൾ -1959 - സി.എ. കാലായിൽ.pdf/85

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിന്റെ സാധുത തെളിയിക്കപ്പെട്ടതാണ്
ഒൻപതു്


പ്രഭാതമായപ്പോൾ പടനീങ്ങിയ പോർക്കളംപോലെ ചുറ്റുപാടുകൾ അനുഭവപ്പെട്ടു.

എല്ലാവർക്കും ആനന്ദിക്കുവാൻ ഏറെയുണ്ടായിരുന്നെങ്കിലും ഒരു പൊട്ടിച്ചിരിപോലും കേട്ടില്ല. എല്ലാ മുഖങ്ങളും വാടിയിരിക്കുന്നു. എന്റെ ഹൃദയം അഗ്നിപർവ്വതംപോലെ എരിയുവാൻ തുടങ്ങി. അങ്ങു ചക്രവാളസീമവരെ മാറ്റൊലിക്കൊള്ളുന്ന രീതിയിൽ തേവി പൊട്ടിക്കരഞ്ഞു.

ചോതിമൂപ്പൻ മരിച്ചുപോയി.

കഴിഞ്ഞ രാത്രിയുടെ അന്ത്യയാമത്തിന്റെ അവസാനഘട്ടത്തിൽ തന്റെ മകനോടും ഭാര്യയോടുംകൂടെ മൂപ്പനും ലോകത്തോടു യാത്രപറഞ്ഞു പിരിഞ്ഞു. ആ പ്രദേശത്തുള്ള പക്ഷികൾപോലും മൗനവലംബിച്ചു.

ഞാൻ വളരെനേരം സ്തംഭിച്ചിരുന്നുപോയി. എന്റെ ധമനികളെല്ലാം തളർന്നു....

വേണു: ആ ദുഷ്ടനോടെനിക്കു തീരീത്ത പകയാണുണ്ടായതു്.... ഹോ! എനിക്കു ചിന്തിക്കുവാൻകൂടി വയ്യ.