താൾ:അലിഞ്ഞുചേർന്ന ആത്മാക്കൾ -1959 - സി.എ. കാലായിൽ.pdf/8

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിന്റെ സാധുത തെളിയിക്കപ്പെട്ടതാണ്
— 3 —


ഉള്ളിൽ അണകെട്ടി നിൎത്തിയിരുന്ന ചിന്തയുടെ ജലാശയം പൊട്ടിയൊഴുകുകയാണു്.

“എനിക്കെങ്ങും കേൾക്കണ്ട ഈ വേദാന്തം” നിസാരമെന്നോണം അവൾ പറഞ്ഞു.

“അതുകൊണ്ടു് എന്റെ കുഞ്ഞു് പതുക്കെ വീട്ടിൽ പോയിക്കിടന്നുറങ്ങു്. ....ഉം പോ”

“ഞാൻ പോയാൽ നാളെ എന്റെ ശവശംസ്ക്കാരത്തിനു വരാമെന്നു് വാക്കു തരാമോ?”

“ഞാൻ നിമിത്തം ദുഃഖിക്കേണ്ടാ, പോയേക്കാം.”

ഞങ്ങൾ ബാഗ് എടുത്തു സാവധാനം നടന്നു. കരിയിലകൾ നിശബ്ദതയെ ഭേദിക്കുകയാണു്. അങ്ങു പടിഞ്ഞാറുള്ള വീട്ടിൽ തകൃതിയായി കല്യാണശ്രമം നടത്തുന്ന പലരുടെയും മുഖം അസ്പഷ്ടമായി ഞാൻ കണ്ടു. ഒരുഭ്രാന്തനെപ്പോലെ അവിടെ നിന്നു് ആൎത്തു ചിരിക്കുവാൻ എനിക്കു തോന്നു. അവരുടെ നാളത്തെ സ്ഥിതി എന്തായിരിക്കും?

ഞങ്ങൾ കരുതിക്കൂട്ടി ഓരോ പാദവും എടുത്തെടുത്തുവെച്ചു് ആ ഗ്രാമപാതയിലൂടെ നടന്നു. കല്ലും മുള്ളും എല്ലാം പാദത്തിൽ തറയ്ക്കുന്നുണ്ടു്. അവൾ ധൈര്യപൂർവ്വം എനിക്കു വഴികാട്ടി നടക്കുകയാണു്.

പരിഹാസം കലൎന്ന സ്വരത്തിൽ എന്തോ പറഞ്ഞുകൊണ്ടു് ഒരു തണുത്ത കാറ്റു് കടന്നുപോയി.

“ലീസാ, നാളെ വീട്ടിലെന്തു മേളമായിരിക്കും” ഞാൻ തുടങ്ങി. “എന്തെങ്കിലും ആകട്ടെ, ഒന്നുവേഗം നടന്നുവരൂ”.

അവൾക്കൊരു പ്രശ്നമേ അല്ല.

ഇടവഴികൾ പലതും പിന്നിട്ടു് ഞങ്ങൾ ആ ഒറ്റയടിപ്പാതയിലെത്തി. കിഴക്കോട്ടുള്ള വളവുതിരിഞ്ഞു് അവൾ അകലെയിരിക്കുന്ന നിധിയെടുക്കാനെന്നപോലെ നടന്നു. ഞങ്ങൾ