താൾ:അലിഞ്ഞുചേർന്ന ആത്മാക്കൾ -1959 - സി.എ. കാലായിൽ.pdf/73

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിന്റെ സാധുത തെളിയിക്കപ്പെട്ടതാണ്
— 68 —


“പിന്നെ അതു ചോദിക്കാനൊണ്ടോ?” നടത്തുകാരൻ കുഞ്ചുകുറുപ്പ് കൈമണി അടിച്ചു.

“ചാഴി കൊറെ മുറിച്ചുകളഞ്ഞു....”

“പിന്നെ ആ നമ്പൂരിടെ കണ്ടത്തിലൊരൊറ്റ നെല്ലില്ല. മുഴുവനും തിന്നില്ലെ ചാഴികള്. കുഞ്ഞവരാ മാപ്പളേടെ കണ്ടം നിറയെ ചാഴികാട്ടമല്ലേ?” കുഞ്ചുക്കുറുപ്പു് ന്യായമുന്നയിച്ചു.

“അപ്പോ നാംതന്നെ സമൎത്ഥർ. ഈ ചാഴീടെ വല്യ വേലയൊന്നുമെന്റെടുത്തു നടപ്പില്ലെ...” ഒന്നു നിവൎന്നിരുന്നു ആ മീശ പിരിച്ചുകൊണ്ടു് വേണു അടിച്ചുവിട്ടു.

“പിന്നെ അല്ലായിരുന്നേ, ഒറ്റ പതിരു കാണുമായിരുന്നോ”

കുഞ്ഞൻ നെല്ലുമായി വന്നു.

“അവ്ടെ വെച്ചേച്ചു് നീ പോയി മതി” കുഞ്ചുക്കുറപ്പറിയിച്ചു. വിജയഭാവത്തിൽ അയാൾ കണ്ണൊന്നു വെട്ടിച്ചു കാണിച്ചു. വേണുവും ഒരു കഴുതച്ചിരി ചിരിച്ചു.

ഒരു സിഗരറ്റെടുത്തു ചുണ്ടിൽവച്ചിട്ട് തീ കൊളുത്തി പുകച്ചുരുളുകൾ കലാഭംഗിയോടെ മേലോട്ടുയർത്തിക്കൊണ്ടു് വേണു ആനച്ചന്തത്തിലിരുന്നു.

“പതിരതികമില്ല. നിശ്ചയം” കൊട്ട ഒരു തരത്തിൽ ഉയൎത്തിക്കൊണ്ടു് കുഞ്ചുക്കുറുപ്പു് അഭിപ്രായപ്പെട്ടു.

“നമ്മുടെ വള്ളമാണോ കറുപ്പേ ആ വരുന്നതു്” കൊട്ട ഉയർത്തിയതു കാണാത്ത ഭാവത്തിൽ അകലെയുള്ള പുഴയിലേക്കു നോക്കിക്കൊണ്ടു് വേണു ചോദിച്ചു.

“യേ, അല്ല” നടത്തുകാരൻതറച്ചു പറഞ്ഞു.