താൾ:അലിഞ്ഞുചേർന്ന ആത്മാക്കൾ -1959 - സി.എ. കാലായിൽ.pdf/71

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിന്റെ സാധുത തെളിയിക്കപ്പെട്ടതാണ്
— 66 —


“ഇല്ലേ... കല്യാണം കഴിഞ്ഞില്ലേ” കുഞ്ഞൻ വീണ്ടും വിനയപുരസ്സരമറിയിച്ചു.

“അതു ശരി... മണത്തോണ്ടൂനടക്കുവാണില്ലേ. പാവം... ഇവിടടുത്തുള്ളവനാണോ?”

“പൊറത്തെങ്ങാണ്ടാണേ”

“തെണ്ടിക്കു കൂട്ടു് എരപ്പാളി.... ആകട്ടെ മൂപ്പനെങ്ങിനാ”

“വെല്യ കാര്യാ”

“തേവിയോ?”

“ക്ടാത്തിക്കു ഇഷ്ടമാണെന്നുപറഞ്ഞേ?”

അകലെനിന്നു കൊയ്തുകൊണ്ടിരുന്ന തേവിയെ നോക്കി അയാൾ ഇരുത്തിയൊന്നു മൂളി. ഒന്നു ചിരിച്ചു. ഞാനതെല്ലാം നിശ്ശബ്ദനായി കേട്ടുകൊണ്ടു് തന്നെ ഓരോ കതിരും മുറിച്ചെടുത്തു.

സായാഹ്ന സമയമാണു്. ഓരോരുത്തരും അവരവരുടെ കറ്റകൾ ചുമന്നു കളത്തിൽ കൊണ്ടുചെന്നു വച്ചിട്ടു് കുടിലുകളിലേക്കുതിരിച്ചു....”