താൾ:അലിഞ്ഞുചേർന്ന ആത്മാക്കൾ -1959 - സി.എ. കാലായിൽ.pdf/64

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിന്റെ സാധുത തെളിയിക്കപ്പെട്ടതാണ്
— 59 —


ഒരരുകിൽ തീപ്പെട്ടിക്കമ്പുരച്ച പ്രകാശം കണ്ടു്, ശ്രദ്ധാപൂർവ്വം സൂക്ഷിച്ചു നോക്കി. മൈലനാണ്. കുറെക്കഴിഞ്ഞു വിളക്കു കത്തിച്ചു പിടിച്ചുകൊണ്ടു തേവി മൈലന്റെ അടുത്തേക്കു ചെന്നു. അവനതു ഊതിക്കെടുത്തി.

ഞാൻ സാവധാനം നടന്നു മാടത്തിന്റെ മറുവശത്തെത്തി.

“തേവി” മൈലൻ പ്രേമപൂർവ്വം വിളിച്ചു.

“ഉം” ഒട്ടും കനിവില്ലാതെ അവളൊന്നു മൂളി.

“എന്തിനെ നിങ്ങവന്നേ.. ഇ”

“നിന്നെ കാണാനോ”

“എന്നെയാരും.....”

“നെനക്കെന്നോടു് സ്നേകൊണ്ടൊ?”

“സ്നേകൊക്കയാ....”

“നിങ്ങ എന്തിനെ വെളക്കൂതിയേ?”

“എന്റേൽ തീപ്പെട്ടിയൊണ്ടു”

“തേ മൈലാ ഏനൊരു കാര്യം പറയാം.”

“എന്നാ”

“നിങ്ങ ചുമ്മാണ്ട്വ്ടെ പാത്തും പതുങ്ങിം വരല്ല”

“അച്ഛയിപ്പം വരും”

“അച്ഛന്നേ പോയിരിക്കാ”

“കോവാലൻ”

അവങ്കാ കുളിക്വാ”

“ഇല്ല ഇവ്ടാ കുളിക്കണേ”

“നിന്നെ എനിക്കു വേണം തേവി”

“നിങ്ങ പോ”

പിന്നെയും എന്തൊക്കെയോകൂടി അസ്പഷ്ടമായി കേട്ടു. എനിക്കൊന്നും വ്യക്തമായില്ല.

“എന്തെടി തേവിക്ടാത്തി?” ഇറയത്തേക്കു കയറിക്കൊണ്ടുമൂപ്പൻ വിളിച്ചു.