താൾ:അലിഞ്ഞുചേർന്ന ആത്മാക്കൾ -1959 - സി.എ. കാലായിൽ.pdf/57

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിന്റെ സാധുത തെളിയിക്കപ്പെട്ടതാണ്
— 52 —


“അതാ ഏന്റെ പെര. ഒരുക്ടാത്തി മാത്രേ ഒള്ളൂ.”

ഞാനും മൂപ്പനും മാടത്തിലെത്തി. സാധാരണ പുലമാടങ്ങളേക്കാൾ വെടിപ്പും വൃത്തിയുമുണ്ടതിനു്. എന്റെ ഉള്ളിലൊരായിരം ചിന്തകൾ താണ്ഡവമാടുകയാണു്...

“എടീ പുള്ളാ” അയാൾ വിളിച്ചു.

“എന്തെടീ തേവിക്ടാത്തി?”

“ഏനിവ്ടോണ്ടേ”......

“വല്ലാണ്ടേ കൊണ്ടുവാടി” അയാളറിയിച്ചു.

ഇടയ്ക്കവൾ പുറത്തേക്കൊന്നുതല നീട്ടുന്നതു കണ്ടു.

“ഞങ്ങ രണ്ടാളൊണ്ടു്” മൂപ്പൻ പറഞ്ഞു.

ഏതാനു നിമിഷങ്ങൾ കൂടികഴിഞ്ഞു.

വക്ക് അല്പം അടർന്നുപോയ ഒരുമൺചട്ടിയിൽ കുറെ മരച്ചീനിക്കഷ്ണങ്ങളും മറ്റൊരു ചെറിയപാത്രത്തിൽ അല്പം

പൊടിമീൻകറിയും എന്റെ മുന്നിൽ നിരന്നു. എനിക്കു തന്നതൊക്കെ വൃദ്ധനും കൊടുത്തു. പല വിചാരങ്ങളുമെനിക്കുണ്ടായി. പക്ഷേ വിശപ്പിന്റെ ആധിക്യംകൊണ്ടു് അവക്കൊന്നും പ്രസക്തി കൊടുക്കാതെ ഞാൻ ഭക്ഷിച്ചുതുടങ്ങി അല്പം കഴിഞ്ഞു കുറേ കഞ്ഞിയും കൊണ്ടുവന്നു മുന്നിൽ വച്ചിട്ടു് അവൾ അകത്തേക്കു കയറി. തലമാത്രം പുറത്തേക്കുനീട്ടിക്കൊണ്ടു് തേവി നിന്നു. ഒരു പതിനെട്ടുകാരി. എനിക്കു ലജ്ജ തോന്നി.

“ന്റെകുഞ്ഞെ ഇവൾടെ തള്ളയില്ല” വൃദ്ധൻ ഓരോന്നു പറയുകയാണു്. ഞാൻ ശ്രദ്ധാപൂർവ്വംതന്നെയിരുന്നു.

“ഏനും ക്ടാത്തിം മാത്രോള്ളിവ്ടെ. ഇവ്ടെ മൂത്തവൻ ഗോപാലൻ അവനി, കഴിഞ്ഞാണ്ടി ചത്തുപോയി... എന്റെ... തൈവേ അവനൊണ്ടാന്നേ” വൃദ്ധന്റെ മിഴി