താൾ:അലിഞ്ഞുചേർന്ന ആത്മാക്കൾ -1959 - സി.എ. കാലായിൽ.pdf/52

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിന്റെ സാധുത തെളിയിക്കപ്പെട്ടതാണ്


ആറു്


ഒരു നിമിഷംപോലും വിശ്രമമനുഭവിക്കുവാൻ സാധിക്കാത്ത ഒരു രാത്രിയായിരുന്നു ഇന്നലത്തേത്.

കിഴക്കു വെള്ള വീശിയപ്പോൾ ഞാനീ വിദ്യാലയത്തിന്റെ വരാന്തയിൽ എത്തിയതാണ്. കടുത്ത മഞ്ഞുപെയ്യുന്ന മാസമാണെങ്കിലും, ശരീരം മുഴുവനും വിറങ്ങലിച്ചു പോയെങ്കിലും ജീവിക്കുവാനുള്ള വ്യാമോഹംകൊണ്ടു് പിന്നിലാക്കി ഞാൻ നീങ്ങി. ഓരോ പദമെടുത്തുവയ്ക്കുമ്പോൾ ഭിത്തിയുടെ ഓരോ തീനാമ്പുകളെന്റെ ഹൃദയത്തിൽ സ്ഥലം പിടിച്ചിരുന്നു. വല്ല ഇഴജന്തുക്കളൊ, പിശാചുക്കളൊ എന്നെ ഉപദ്രവിക്കാതിരിക്കാൻ നാലു ചുറ്റും നോക്കിയാണ് ഞാൻ നടന്നത്.

യാത്രാക്ഷീണവും, ഹൃദയവേദനയും കൂടി എന്റെ എല്ലാ ധമനികളേയും മരവിപ്പിച്ചു കളഞ്ഞു....... ഞാനീ വരാന്തയിൽ വീണുറങ്ങി.

ഞാനുണർന്നപ്പോൾ ഉദ്ദേശം പത്തുമണിയായിട്ടുണ്ടു്. പൈശാചിക സംഘട്ടനങ്ങൾ അണിനിരന്നു നില്ക്കുന്ന ഒരു കറുത്ത ഭാവി എന്റെ മുന്നിൽ നൃത്തം ചവുട്ടുന്നതുപോലെ എനിക്കു തോന്നി. ഞാനിപ്പോൾ ജീവിതത്തിന്റെ വഴിത്തി