താൾ:അലിഞ്ഞുചേർന്ന ആത്മാക്കൾ -1959 - സി.എ. കാലായിൽ.pdf/43

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിന്റെ സാധുത തെളിയിക്കപ്പെട്ടതാണ്
— 38 —


“എന്റെ ലിസായെ നിങ്ങളെങ്ങാൻ കണ്ടോ” എന്നെന്റെ അന്തരാത്മാവു് ദയനീയതയോടെ ചോദിക്കുന്നതുപോലെ തോന്നി. നോക്കൂ! വസുന്ധരയുടെ എണ്ണമില്ലാത്ത പൂച്ചക്കണ്ണുകൾ. എല്ലാം ജുഗുപ്സാവഹമായ എന്റെ ചോദ്യം കേട്ടു പല്ലിളിച്ചു കാട്ടുന്നതുപോലെയല്ലേ? അവറ്റകൾ മിന്നുന്നതു്....

ഒരു നേരിയ പ്രകാശം തെളിഞ്ഞുവന്നു. അംബര മർദ്ധ്യത്തിൽ താരങ്ങൾ പ്രകാശിച്ചു തുടങ്ങി...... അല്പംകൂടി കഴിഞ്ഞപ്പോൾ പടിഞ്ഞാറെ താഴ്വരയിൽ മേഘവെളിയിടകളെ തെറുത്തു മാറ്റിക്കൊണ്ടു് എന്റെ ഇപ്പോഴത്തെ ശത്രു. അമ്പിളിഅമ്മാവൻ കടക്കണ്ണിട്ടൊന്നു നോക്കി. ഞാൻ തലയുയർത്തി ചുറ്റുമൊന്നു വീക്ഷിച്ചു. അങ്ങകലെ വരെ പ്രകാശം വ്യാപിച്ചിട്ടുണ്ടു്.

രാത്രിയുടെമൂകതയെ പുറത്തിരുന്നുകൊണ്ടു ചീവീടുകൾ ഭജ്ഞിക്കുന്നുണ്ട്. അല്പം അകലെയുള്ള വീടുകളിൽനിന്നും ഉറക്കമിളച്ചിരുന്നു കുട്ടികൾ പരീക്ഷയ്ക്കു പഠിക്കുന്നതു കേൾക്കാം.

ആൽത്തറക്കരികിലുള്ള ഒരു കടത്തിണ്ണയിൽ യുവതിയായ ഒരു പെണ്ണ് ചുരുണ്ടുകൂടി കിടക്കുന്നതു ഞാൻ കണ്ടു. എനിക്കൊരു വെളിച്ചപ്പാടു കിട്ടിയ പോലെ തോന്നി. “എന്റെ ലിസയായിരിക്കുമോ?” എന്നു ഞാൻ സ്വയം ചോദിച്ചു. സാവധാനം ഞാനടുത്തു ചെന്നു. ഒന്നുരണ്ടു ഭാണ്ഡങ്ങൾ അവളുടെ അരികിലുണ്ടു്. കുറച്ചകലെ മൂന്നാലാളുകൾ കൂർക്കം വലിച്ചുറങ്ങുന്നുണ്ട്. അവളുടെ മുഖം കാണാൻ നന്നേ ക്ലേശമാണു്. അവൾ കമിഴ്ന്നുകിടന്നാണുറങ്ങുന്നതു്. ഞാൻ പല വഴിയുമാലോചിച്ചു. ഒരു പ്ലാനും