താൾ:അലിഞ്ഞുചേർന്ന ആത്മാക്കൾ -1959 - സി.എ. കാലായിൽ.pdf/36

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിന്റെ സാധുത തെളിയിക്കപ്പെട്ടതാണ്
— 31 —


കിട്ടി. കുളിയുമൊക്കെക്കഴിഞ്ഞു വന്നു സുപ്രഭാതത്തിൽ ഞാൻ ചാർജ്ജെടുത്തു.

“നീ സപ്ലൈ ചെയ്യു.”

മാനേജരാജ്ഞാപിച്ചു. എല്ലാം ശിരസാവഹിക്കുവാൻ കടപ്പെട്ടിരിക്കുന്ന ഞാൻ എന്തിനും സന്നദ്ധനായി നിന്നു.

“ഒരു ദോശയിങ്ങുതാ.”

ആരോ അകത്തിരുന്നുകൊണ്ടു് പറഞ്ഞു, “രാജു, ഒരു ദോശയെടുത്തു കൊടുക്കൂ.” മാനേജർ

ഞാൻ അലമാരിക്ക് നടന്നു. എന്റെ കാലുകൾ പതറുന്നു. മാനേജർ എന്നെത്തന്നെ ഇമവിടാതെ നോക്കുന്നതു ഞാൻ കണ്ടു. കഴുകി അടുക്കിവെച്ചിരിക്കുന്ന ഒരു പ്ലേറ്റെടുത്തു ഞാൻ ഒരു ദോശ എടുത്തതിൽ വച്ചു. “ചമ്മന്തീം ഒഴിച്ചേര്.”

അയാൾ വിളിച്ചുകൂവി. എനിക്കൊരു നാണം. എങ്കിലും മായപോലെ ഓരോന്നും ചെയ്തു തീരുകയാണ്. ആരെങ്കിലും കയറിവന്നാൽ “എന്താവേണ്ടതു” എന്നു ചോദിക്കണം.”

ഒരു വശത്തിരുന്നൊരാൾ “ഒരു പരുപ്പുവട” വേരൊരാൾ “ഒരു നെയ്യപ്പം” മറെറാരാൾ “പൊടിയിട്ട് ഒരിഡ്ഡിലി” എല്ലാം കൊടുക്കണം. കാശു കൊടുക്കാനുള്ള തയ്യാറിലാണ് ചോദിക്കുന്നതു്. ഓർത്തിരുന്ന് പറ്റുന്ന തുകയും പറയണം. “3½ണ, 3ണ, 4½ണ” എന്നൊക്കെ.

പറയുന്നതു കൂടിപ്പോയാൽ, അതെങ്ങനാ, “ഞാനൊരിഢലീം ഒരു ചെറിയ ചായേം ഒരു പപ്പടവുമാ മേടിച്ചതു്. പിന്നെങ്ങനാ 3½ അണയായതു്” എന്നു ചോദിക്കുകയായി.