താൾ:അലിഞ്ഞുചേർന്ന ആത്മാക്കൾ -1959 - സി.എ. കാലായിൽ.pdf/35

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിന്റെ സാധുത തെളിയിക്കപ്പെട്ടതാണ്
— 30 —


“ഭാക്യോണ്ടു കേട്ടോ.”

അയാൾ വേഗം നടന്നു മറഞ്ഞു. . . . മുൻവശത്തുനിന്നും റേഡിയോ ഗാനങ്ങളും, നാലു ചായ, രണ്ടുകാപ്പി, ഒരോവൽ ടിൻ, എന്നിങ്ങനെയുള്ള ശബ്ദങ്ങളും കേൾക്കാം. ഒട്ടേറെ ആളുകൾ വന്നും പോയുമിരിക്കുന്നു.

ഹോ! എത്രപേരോട് സമാധാനം പറയണം, എന്തെല്ലാം ചോദ്യങ്ങൾ!

“എവിടെയാ തന്റെ വീടു്.”

വാതില്‌ക്കൽ വച്ചു ഞാൻ കണ്ട ആളാണ്.

“തെക്കാണു്”

“പേരു രാജു എന്നല്ലേ?”

“ഉം”

“ഇവിടെയങ്ങനെ പുതിയ ആളുകളെ നിർത്താറുള്ളതല്ല.”

“പിന്നെ?”

“ഈയിടെ കുറെ പേരു് സ്ട്രൈക്ക് എടുത്തിരിക്കുവാ.”

“എന്തിനു?”

“ശമ്പളം കൂട്ടാൻ!”

അയാളും പോയി. പിന്നീടും ആരോഒക്കെ എന്നെ സമീപിച്ചു. ഒരുത്തനോടു ഞാൻ മാനേജരുടെ പേരു ചോദിച്ചു.

“പ്രാണൻതല്ലി പരമു” അയാൾ പറഞ്ഞു.....

ആ രാത്രി കടന്നുപോയി.

രാവിലെ ഒരഞ്ചുമണിയായപ്പോൾ എന്നെ ആരോ വിളിച്ചുണർത്തി. ഒരു കയലിമുണ്ടും ബനിയനും എനിക്കും