താൾ:അലിഞ്ഞുചേർന്ന ആത്മാക്കൾ -1959 - സി.എ. കാലായിൽ.pdf/23

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിന്റെ സാധുത തെളിയിക്കപ്പെട്ടതാണ്


മൂന്നു്


ഞാൻ കണ്ണുതുറന്നപ്പോൾ ഒരെത്തുംപിടിയും കിട്ടാത്ത സ്ഥാനത്താണ് കിടക്കുന്നതു്. എന്റെ ദൃഷ്ടികൾ നാലു ചുറ്റിലും വ്യാപിച്ചു. ഒരാസ്പത്രിയാണു്. മണി പകൽ എട്ടോളം ആയിട്ടുണ്ട്.

പെട്ടെന്നു ഒരു കുപ്പിയും ഒരു ഔൺസുഗ്ലാസുമായി ഒരു സ്ത്രീ എന്റെ അടുത്തു വന്നിരുന്നു. “മരുന്നു കുടിക്കൂ”

കുപ്പിയിൽനിന്നും ഗ്ലാസിലേക്കു മരുന്നു പകർന്നു് എന്റെ നേരെ നീട്ടിക്കൊണ്ടു് അവൾ പറഞ്ഞു. അവളൊരു നേഴ്സായിരിക്കുമെന്നു ഞാൻ ഊഹിച്ചു.

“ഞാനെങ്ങനെ ഇവിടെ വന്നു?”

എന്റെ വായിൽ നിന്നും ഈ വാക്കുകൾ പുറത്തുവന്നപ്പോൾ അവരുടെ മുഖത്തൊരു നിസ്സഹായത നിഴലിച്ചു. ചുറ്റിലുമുള്ള കട്ടിലുകളിൽ രോഗികൾ കിടപ്പുണ്ടു്. അവരെല്ലാം എന്നെത്തന്നെയാണ് തുറിച്ചുനോക്കുന്നതു്.

നിലത്തു വീണുകിടന്ന പുതപ്പെടുത്തു് എന്റെ കാൽ പാദങ്ങളെ മൂടിയിട്ടുകൊണ്ടു അവളെന്തോ പറഞ്ഞുതുടങ്ങി.

“തീവണ്ടിയിൽ വന്നതു് ഓൎമ്മയുണ്ടോ?”

“ഉം”