താൾ:അലിഞ്ഞുചേർന്ന ആത്മാക്കൾ -1959 - സി.എ. കാലായിൽ.pdf/18

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിന്റെ സാധുത തെളിയിക്കപ്പെട്ടതാണ്
— 13 —


“എന്താണു ലിസാ ഇത്രവിചാരം“

ഹാ! ഞാൻ ഭയന്നുപോയി ചാട്ടംകണ്ടപ്പോൾ”

“അതാണോ ഇത്ര വിഷാദം”

“വിഷാദമൊന്നുമില്ല”

“പിന്നെ വീട്ടിൽനിന്നു പോന്നതിനാലാണോ?”

“ഏയ് ഒന്നുമില്ല...”

“ഒന്നു ചിരിക്കൂ... ഞാനൊന്നുകാണട്ടെ.”

അവൾ നിസർഗ്ഗസിദ്ധമായ ഒരു മന്ദഹാസം ചൊരിഞ്ഞു. എന്റെ ഹൃദയത്തിലൊരു തണുപ്പുവീശി..

“നാളെ എട്ടുമണിക്കു് നമുക്കങ്ങെത്താം”

“നാടകകമ്പിനിക്കെഴുതിയിട്ടില്ലേ?”

“പിന്നെ വെറുതയാ”

“ഞാൻ ചോദിച്ചെന്നേയുള്ളൂ.”

“ഇപ്പഴാ വന്നു കാണും”

“നല്ലപിരളിയായിരിക്കും”

പിന്നീടും എന്തൊക്കയോകൂടി ഞങ്ങൾ സംസാരിച്ചു. ഒരു നിരത്തിലൂടെ ട്രെയിൻ നീങ്ങുകയാണു്.

ഒരു മണിയോടടുത്തു. ട്രെയിൻ ഒരു സ്റ്റേഷനിൽ നിന്നു.

എല്ലാവരും പുറത്തേക്കിറങ്ങി. ഞാൻ ഒരാളോടു ചോദിച്ചു.

"ഇവിടെ എന്തു താമസമുണ്ടു”

“ഒരു മണിക്കൂറുണ്ട്. ഉണ്ണുകയും മറ്റുംചെയ്യാം.

സ്നേഹപുരസ്സരം അയാൾ പറഞ്ഞു.

ലീസായെ വിളിച്ചുകൊണ്ടു ഞാൻ അടുത്തു കണ്ട ഒരു ഹോട്ടലിലേക്ക് തിരിച്ചു. ട്രെയിനിലെ ജോലിക്കാരും അവിടെത്തന്നെയാണ് ഉണ്ണുന്നതു്. അതുതന്നെ ആശ്വാസമാണ്. ഈ നേരത്തു സദ്യപൊടിപൊടിക്കുന്നതിനായി പന്തലിൽ രാത്രി മുഴുവൻ പണിയെടുത്തവരുടെ മുഖങ്ങൾ ഞാനോർത്തു.