താൾ:അലിഞ്ഞുചേർന്ന ആത്മാക്കൾ -1959 - സി.എ. കാലായിൽ.pdf/16

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിന്റെ സാധുത തെളിയിക്കപ്പെട്ടതാണ്
— 11 —


തീവണ്ടി ഫ്ളാറ്റ്‌ഫോമിനോടു ചേൎന്നുനിന്നു. വളരെപേർ അവിടെ കൂടിയിട്ടുണ്ടു്. യാത്രയ്ക്കൊരുങ്ങി വന്നവരായി. ഞാൻ പുറത്തേക്കിറങ്ങി.

“വേഗം വരണേ” അവൾ അറിയിച്ചു.

ഞാൻ അവിടെ മുഴുവനും തിരക്കി നടന്നു. എന്തെങ്കിലും അല്പം വാങ്ങിക്കുവാൻ. മാസികകളും പത്രങ്ങളും വില്‌ക്കാൻ ധാരാളം പേരുണ്ടു്. തിക്കും തിരക്കുംതന്നെ. സ്റ്റേഷന്റെ പിറകിലായി ഉദ്ദേശം ഇരുപതുവാര അകലെ ഒരു ചായക്കട ഞാൻ കണ്ടു. വേഗം അങ്ങോട്ടു നടന്നു.

ഒട്ടേറെപേർ അവിടെയും തിങ്ങി നിൽപുണ്ടു. എന്തെങ്കിലും ഒന്നു വാങ്ങിക്കാൻ നന്നേ ക്ലേശമാണു്.

ഒരുതരത്തിൽ കുറേപഴങ്ങളും ഫ്ളാസ്ക്കു നിറയേ കാപ്പിയും വാങ്ങിക്കൊണ്ടു് ഞാൻ നടന്നു. അപ്പോഴേക്കും ട്രെയിനിന്റെ യന്ത്രങ്ങൾ ചലിക്കുന്ന ശബ്ദം എന്റെ ചെവിയിൽവന്നുതറച്ചു. വളരെ ബദ്ധപ്പെട്ടു ഞാൻ ഓടി. ഫ്ളാറ്റുഫോറത്തിൽനിന്ന ഒരു വൃദ്ധൻ മറിഞ്ഞുവീണു. ഒരു കുട്ടിയുടെ കാലിൽ ചവുട്ടി. പത്രക്കെട്ടുമായി എതിരെ കടന്നുപോയ ഒരു യുവാവിന്റെ കയ്യിലിരുന്ന പത്രങ്ങൾ ചിന്നിച്ചിതറി.

ആകെ ഒരു പിരളി.

ഒരു തരത്തിൽ ഓടിച്ചാടി വണ്ടിയിൽ കയറി.

“ഹാ ദൈവമേ” ഇപ്പഴാ എന്റെ മനസൊന്നു് തണുത്തതു്”-അതുവരെ എന്നെ നോക്കിയിരുന്ന ലിസാ പറഞ്ഞു.

അവൾ വല്ലാതെ പരിഭ്രാന്തചിത്തയായി കാണുമെന്ന് ഞാനൂഹിച്ചു. ജീവിതം മുഴുവനും ആനന്ദമായി കഴിക്കുവാൻ എല്ലാ പരിതസ്ഥിതികളും അനുകൂലമായി ഭവിച്ച ഒരു നാട്ടുപെണ്ണു് യുവത്വത്തിന്റെ തള്ളലുകൊണ്ടോ, നിൎമ്മലമായ ഹൃദയത്തിൽനിന്നും ത്യാഗത്തിന്റെയും, സ്നേഹത്തി