താൾ:അലിഞ്ഞുചേർന്ന ആത്മാക്കൾ -1959 - സി.എ. കാലായിൽ.pdf/156

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിന്റെ സാധുത തെളിയിക്കപ്പെട്ടതാണ്
— 151 —


“വലിയ കാര്യമാണു്; ഈ രാജ്യം മുഴുവൻ ഇച്ചായൻ രാജുവിനെ തിരക്കി നടന്നു.”

“എന്നോടു വെറുപ്പുണ്ടോ?”

“ഒരിക്കലുമില്ല”

ഞങ്ങൾ നിശ്ശബ്ദരായി ഏതാനും സമയം കൂടി കഴിച്ചുകൂട്ടി.

ഞാൻ കണ്ണടച്ച് ചിന്തയിൽ മുഴുകിയിരുന്നു. പരിശുദ്ധതയുടെ ശബളാഭമായ പട്ടുനൂലിന്റെ രണ്ടിഴകൾപോലെ തേവിയും പ്രേമയും എന്റെ സ്മരണയിലുദിക്കുകയാണ്. ആ ആത്മാർത്ഥതയുടെ പൂന്തോപ്പിലെ പ്രഭാതപ്പൂക്കളുടെ പുണ്യതാല്യങ്ങളുമേന്തി-പ്രേമത്തിന്റെ പീഠത്തിലെ നിവേദ്യങ്ങളുമായി- പ്രണയ പൂജയ്ക്കു കടന്നുവന്ന രണ്ടു രാക്കിളികൾ സുന്ദരമായ ആ നിലാവു മങ്ങുന്നതിനു മുൻപ ചിറകൊടിഞ്ഞ കിനാവുകളുമായി-കാപട്യത്തിന്റെ കരിനിഴൽ കണികണ്ടിട്ടില്ലാത്ത ത്യാഗ സന്നദ്ധത നിറഞ്ഞു തുളുമ്പിയ ആത്മാവുകളുമായി—എന്നന്നേക്കും അനന്തയിലേക്ക് പറന്നുയൎന്നു. ഹൃദയത്തിൽ പൊള്ളലേല്പിക്കുന്ന വേദനയുടെ തീക്കട്ടകൾ ഓടി അടുക്കുകയാണ്. കലയുടെ കമാന മാല്യങ്ങളുമായി കലങ്ങിതെളിഞ്ഞ മധുരപ്രതിക്ഷകളുടെ കനകശ്രീകോവിലിലേക്കു കഴമ്പുള്ള കണ്ണുനീരിൽ നെയ്തെടുത്ത നുണഞ്ഞു കഥകളുടെ കനത്ത ഭാണ്ഡങ്ങളും പേറി അടിപതറാത്ത ആത്മധൈര്യത്തോടും അലംഭാവമില്ലാത്ത കർമ്മോത്സുകതയോടും കിക്കിളികൊള്ളുന്ന കള്ളച്ചിരികളുടേയും ആത്മന്ത്രിയിൽ മുട്ടിയുരുമ്മി ആമോദത്തിന്റെയും അക്കരകാണാത്ത അതിരുകൾ മായാതെയും, മായ്ക്കാതെയും, മഹോന്നതിയുടെ മണിഗോപുരത്തിന്റെ വിദൂരതയിലേക്കുയരട്ടെ!

കരയിപ്പിക്കുന്ന പേടിസ്വപ്നങ്ങളുടെ മദ്ധ്യത്തിലേക്കു കനകച്ചിലങ്കകളമായി കടന്നു വന്ന കാവ്യനൎത്തകി... എന്റെ ലീസാ. അവളെന്റേതാണു്. എന്നുമെന്നും എന്റേതുമാത്രം. ഞങ്ങളുടെ ആത്മാവുകൾ അലിഞ്ഞുചേൎന്നു. ആയിരക്കഷണ