താൾ:അലിഞ്ഞുചേർന്ന ആത്മാക്കൾ -1959 - സി.എ. കാലായിൽ.pdf/153

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിന്റെ സാധുത തെളിയിക്കപ്പെട്ടതാണ്
— 148 —


മൂന്നു നാലു പോലീസ് കാർ ഓടി സ്റ്റേജിൽ കയറി. കർട്ടൻ വീണു.

ആരോ ഉടനെ മെയിൻസ്വിച്ച് ഓഫ് ചെയ്തു. എല്ലാവരും ഇരുട്ടിൽ തപ്പിത്തടഞ്ഞു. ലിസ് പ്രജ്ഞയറ്റുവീണു പോയതു ഞാനറിഞ്ഞില്ല. എന്റെ കാലിലും ദേഹത്തും ചവുട്ടി പലരും ഓടി.

ആ കാളരാത്രി കഴിഞ്ഞു.

എന്നെ ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചു. വീണ്ടും ഞാനൊരു മൃതപ്രായനായി. എന്റെ ധമനികളെല്ലാം തളരുന്നു. എന്തൊരു വേദന. ഇതൊരു മരണവേദനയാണു്. രാത്രി മുഴുവൻ ഉറക്കമിളച്ചു കാത്തിരുന്നതുകൊണ്ടായിരിക്കണം ലീസാ തളർന്നുറങ്ങിപ്പോയി.

വാടിത്തളർന്ന ആ ചെന്താമരയിലേക്കു അല്പം ഹൃദയ വേദനയോടെ ഞാൻ നോക്കി. എന്റെ കരളിന്റെ കരളാണവൾ. എന്റെ കലയും, കവിതയും, ജീവിതം തന്നെയും അവളിലാണ്. ലിസാ! സ്വപ്നസാമ്രാജ്യത്തിലെ നൎത്തനവേദിയിലെ അപ്സരസിനെക്കാൾ ആകാരസുഷമയുള്ളവളാണു്. അടഞ്ഞിരിക്കുന്ന ഈ നീല മിഴികൾ പേടിസ്വപ്നം കാണാതിരിക്കുവാൻ ഞാനാത്മാർത്ഥമായി പ്രാൎത്ഥിച്ചു... നിമിഷങ്ങൾ നീളുകയാണ്.

‘രാജു’—മാധുര്യമൂറുന്ന ആ ശബ്ദം ഞാൻ കേട്ടു. തെല്ലമ്പരപ്പോടെ ഞാൻ തിരിഞ്ഞുനോക്കി. ശാന്ത! അതെ എന്റെ ശാന്ത. എന്റെ പ്രിയപ്പെട്ട സഹോദരിയാണവൾ. “ശാന്തേ” ഞാനവളെ സ്വീകരിച്ചു.

വിഷാദം നിറഞ്ഞ മുഖത്തോടെ അവളെന്റെ അടുത്തേക്കു വന്നു. ലീസായെ അവൾ കണ്ടു. ആ മുഖത്തൊരു ഭാവമാറ്റവും ഞാൻ കണ്ടില്ല. പരിശുദ്ധമായ ഒരു പുഞ്ചിരി. ആ ചുണ്ടിൽ ഉതിൎന്നു. ‘എല്ലാം ഞാനറിഞ്ഞു രാജു’—വേദന നിറഞ്ഞ ഹൃദയത്തോടെ അവൾ പറഞ്ഞു. ആ മുഖത്തെങ്ങു നിന്നോ മൎമ്മഭേദകമായ ഒരു ശോകാത്മകത്വം പറന്നെത്തി.

അവൾ എന്റെ കിടക്കയിൽ വന്നിരുന്നു. എന്റെ ശരീരമാക ഒരു കോരിത്തരിപ്പനുഭവപ്പെട്ടു. എത്രകണ്ടു