താൾ:അലിഞ്ഞുചേർന്ന ആത്മാക്കൾ -1959 - സി.എ. കാലായിൽ.pdf/15

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിന്റെ സാധുത തെളിയിക്കപ്പെട്ടതാണ്
— 10 —


“ഉണ്ട്. വല്ലതും തരാമോ സാറേ” അല്പം പരിഹാസഭാവത്തോടെ അവളും.

“കളിയാക്കുകയും മാറ്റം വേണ്ടാ, അരമണിക്കൂറിനകം അടുത്ത സ്റ്റേഷനിൽ എത്തും. അവിടെ മുപ്പതു മിനിട്ട് താമസമുണ്ടു്. വേണമെങ്കിൽ വല്ലതും മടിച്ചു തരാം.”

“ഓ! വല്യ നിർബന്ധമൊന്നുമില്ല”

“എനിക്കു വേണ്ടിയെങ്കിലും..”

അവൾ മനോഹരമായ ആ ചുറ്റുപാടുകളുടെ ആകർഷണീയതയിലമർന്ന് അങ്ങിനെ ഇരുന്നു പോയി. അവളുടെ ഒരോചലനവും ഞാൻ നിരീക്ഷിച്ചു. യുവത്വത്തിന്റെ മാദകമായ തിടുക്കമൊന്നും അവൾക്കില്ല.

ഭാവിയെക്കുറിച്ചു ചിന്തിക്കുകയാവാമവൾ. വളരെ നേരമുണ്ടു് ഇങ്ങിനെ ഇരിക്കുന്നു.

“ലീസാ” ഞാൻ വിളിച്ചു.

“ഉം” തിരിഞ്ഞു നോക്കാതെ തന്നെ അവൾ മൂളി.

“സ്റ്റേഷനായി”

അവൾ വേഗം മുന്നോട്ടുനോക്കി. വെളിയിലേക്കു നീട്ടീപ്പിടിച്ചിരുന്ന തല അവൾ അകത്തേയ്ക്കുവലിച്ചു.

“എനിക്കൊന്നും വേണ്ടാ” അവൾ പറഞ്ഞു.

“ഉം”?

“എന്തോ ഒരു തളൎച്ച.”

“സാരമില്ല. കാപ്പി കുടിക്കുമ്പോൾ മാറും.”

“ഇവിടെ അരമണിക്കൂർ താമസമുണ്ടെന്നു് ആരു പറഞ്ഞു?”

“ആരും പറഞ്ഞില്ല.”