താൾ:അലിഞ്ഞുചേർന്ന ആത്മാക്കൾ -1959 - സി.എ. കാലായിൽ.pdf/146

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിന്റെ സാധുത തെളിയിക്കപ്പെട്ടതാണ്
— 141 —


ഞ്ഞുവന്നു. എന്റെ ജീവന്റെ ജീവനായ ലീസാ! നീയിതെല്ലാം, വെറും മായികസ്വപ്നങ്ങളല്ല, കറപുരണ്ട കെട്ടുകഥയുമല്ല കനവിന്റെ കയ്യാങ്കളിയുമല്ല എന്നു തെളിയിക്കുന്നു. എന്തിനിനി വൈകുന്നു...

എന്റെ തുടിക്കുന്ന അന്തരാത്മാവിലേയ്ക്കു സ്നേഹസായൂജ്യമാർന്ന പരിശുദ്ധ ഹൃദയവുമായി കള്ളച്ചിരിയോടെ പറന്നുവരുവാൻ, നീലമുകിലുകളെ കെട്ടിപ്പുണരുന്ന വെള്ളി നക്ഷത്രമേ, എന്തിനു വൈകുന്നു? കരഞ്ഞു കരഞ്ഞു കനത്ത നിൻ കണ്ണുകളിൽ കിക്കിളിയുതിരുന്ന കാവ്യനൎത്തനമാടി കാണുവാൻ ഇനിയും ഞാൻ കാത്തിരിക്കണം. എന്റെ കഥയും കവിതയും എല്ലാം നിയാണ്. എന്റെ ആത്മതന്ത്രിയുടെ അലംഭാവമില്ലാത്ത കവിതയും, ചുണ്ടിൽ ചലനവും തീൎത്തുക്കൊണ്ടു പാടിപ്പറന്നുവരൂ ലീസാ......

മധുരസ്വപ്നങ്ങളുടെ മണിമഞ്ചത്തിൽ ആത്മാവും ഹൃദയവും ഒരുപോലർപ്പിച്ചുകൊണ്ട്, പുളകമണിഞ്ഞു, പുഞ്ചിരിതൂകി, നിളയുടെ നാട്യവുമായി, നീങ്ങിയ ആ രാത്രി കടന്നുപോയി.

ഞാനുൾപ്പെടെ എല്ലാവരും റിഹേഴ്സൽ ക്യാമ്പിലെത്തി. പതിവില്ലാതെ മാനേജർ എന്തോ പറയുവാനുള്ള പുറപ്പാടിലാണു കാണപ്പെട്ടത്. ഒരു കടലാസ് തുണ്ട് നിവർത്തിക്കൊണ്ടു പറഞ്ഞു തുടങ്ങി. “നമ്മുടെ റിഹേഴ്സൽ കംപ്ലീറ്റുചെയ്യുന്നതിനു മുമ്പുതന്നെ ഇതാ ബുക്കിംഗ് കിട്ടിയിരിക്കുന്നു. ഇനിയും മൂന്നു ദിവസംകൂടിയേഉള്ളൂ....

വച്ചു് ബുധനാഴ്ച രാത്രിയിൽ. ഞാൻ വാക്കുകൊടുത്തുകഴിഞ്ഞു. ഇനി അല്പം കൂടി കാര്യഗൗരവത്തോടെ ശ്രദ്ധിക്കണം”