താൾ:അലിഞ്ഞുചേർന്ന ആത്മാക്കൾ -1959 - സി.എ. കാലായിൽ.pdf/143

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിന്റെ സാധുത തെളിയിക്കപ്പെട്ടതാണ്
— 138 —


“നിങ്ങൾ? മനസ്സിലായില്ല.”

“ഞാൻ ഒരു പത്രപ്രതിനിധിയാണു്”

“നിർഭാഗ്യമെന്നു പറയട്ടെ. അവൾ കുറച്ചകലെ ഒരു സ്ഥലത്തു മഹിളാസമാജം ഉൽഘാടനത്തിനു പോയിരിക്കുകയാണു്. ഒരു രണ്ടാഴ്ചയായി ദിവസവും ആളുവന്നു മടുത്തു. ‘എതായാലുംപോ!’ എന്നു ഞാനും പറഞ്ഞു.

“താമസിച്ചാൽ കാണാമോ?”

“ഹയ്യോ! എപ്പോൾ വരുമെന്നെനിക്കറിഞ്ഞുകൂടാ”

ഞാൻ അല്പ നേരത്തേക്കു നിശ്ശബ്ദനായിരുന്നു.

“പേരു?” തുടൎന്നു ഞാൻ ചോദിച്ചു.

“എൻ്റെ പേരു ദേവകി” പുഞ്ചിരിച്ചുകൊണ്ടവർ പറഞ്ഞു.

“അതെന്താ വളൎത്തുമകളെന്നു പറഞ്ഞതു്?” ഞാനന്വേഷിച്ചു.

“പത്രത്തിലെങ്ങാനെഴുതിയേക്കല്ലേ?”

“ഇല്ല”

“പുഷ്പകമാരിയേക്കുറിച്ചു കേട്ടിട്ടുണ്ടോ?”

“ഉവ്വു.കാറപകടം മൂലം മരിച്ച പുഷ്പകുമാരിയല്ലേ”

“അതെ. അവളാണെന്റെ സ്വന്തം മകൾ. ഇന്നു കാര്യമോൎക്കുമ്പോൾ ഞാൻ കരഞ്ഞുപോകും. അന്നൊരു ദിവസം സ്റ്റുഡിയോയിലേക്ക് പോകയായിരുന്നു. ഇന്നു പോകണ്ട ഞാൻ വിലക്കിയതാണു്. പക്ഷെ വരാനിരിക്കുന്നതു വഴിയിൽ തങ്ങുമോ! മോഹനൻ കുഞ്ഞിനെപ്പോലെ തന്നെയിരിക്കും”

“ആരാണീ മോഹനൻ?”—ഇടയ്ക്കു ഞാൻ ചോദിച്ചു.

“പുഷ്പയുടെ ഭൎത്താവു്” അവർ പറഞ്ഞു.