താൾ:അലിഞ്ഞുചേർന്ന ആത്മാക്കൾ -1959 - സി.എ. കാലായിൽ.pdf/142

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിന്റെ സാധുത തെളിയിക്കപ്പെട്ടതാണ്
— 137 —


സൂലോ എസ്റ്റോറുടമസ്ഥനായ ശങ്കരൻ മുതലാളിയേയും അദ്ദേഹത്തിന്റെ മകൾ പ്രേമയേയും കുത്തികൊലപ്പെടുത്തിയ പ്രൊഡ്യൂസർ വേണുപ്രകാശിനെ പിടിച്ചു പോലീസിലേല്പിക്കുന്നവൎക്കു 2000 രൂപാ സമ്മാനം നൽകുന്നതാണു്.”

എന്റെ വേദനിക്കുന്ന ഓർമ്മകളെ തട്ടിയുണർത്തിയ ആ വാർത്തയെക്കുറിച്ചു വളരെ നേരം ചിന്തിച്ചുകൊണ്ട് ഞാനിരുന്നു.

എങ്കിലും എന്റെ ലിസയെ കാണുവാനുള്ള തിടുക്കം! അതെനിക്കു വിസ്മരിക്കുവാൻ വയ്യ. ഞാൻ പലപ്രാവശ്യം ജിജ്ഞാസയോടെ തല പുറത്തേക്കു നീട്ടിനോക്കി....

“നമസ്ക്കാരം സാർ”

ഒരു സ്ത്രീ മുറിയിലേക്കു കടന്നു വന്നു. ഒരു മദ്ധ്യവയസ്ക്ക കൊഞ്ചിക്കുഴയുന്ന ഒരു കൊച്ചു സുന്ദരിയെ പ്രതീഷിച്ചിരുന്ന എന്റെ മുൻപിൽ കടന്നുവന്നതോ! എന്റെ തലയിൽ നിലാവെളിച്ചം കയറിയതുപോലെ തോന്നി.

“നമസ്ക്കാരം സാർ” വീണ്ടും പുഞ്ചിരിച്ചുകൊണ്ടു് അവർ ഒരു തൊഴുകയ്യോടെ പറഞ്ഞു: “നമസ്ക്കാരം, നമസ്ക്കാരം” ഞാനും ഒരു സുഖനിദ്രയിൽനിന്നും ഉണർന്നവനെപ്പോലെ പറഞ്ഞു.

“അല്പം താമസിച്ചുപോയി. ക്ഷമിക്കണം” അവർ ഒരു ഹൃദയമുള്ള മാതാവിന്റെ വാത്സല്യത്തോടെ പറഞ്ഞു.

“സാരമില്ല. മിസു് ലിസാ—”

“ഞാനല്ല”

“പിന്നെ”

“എന്റെ വളർത്തുമകളാണു”

ഞാൻ നിശ്ശബ്ദനായിരുന്നു.

18