താൾ:അലിഞ്ഞുചേർന്ന ആത്മാക്കൾ -1959 - സി.എ. കാലായിൽ.pdf/134

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിന്റെ സാധുത തെളിയിക്കപ്പെട്ടതാണ്
— 129 —


അലക്സ് ഒരു സുന്ദരവിഡ്ഡിയല്ലെങ്കിലും അദ്ദേഹത്തിന്റെ നോട്ടത്തിലും, നടപ്പിലും, സംസാരത്തിലുമെല്ലാമൊരു പരുക്കൻ മട്ടാണു കണ്ടത്. സദാസമയവും ആ മുഖം ഗൗരവം നിറഞ്ഞുനില്ക്കുന്നതാണു.

വസുമതിയും സുലോചനയും സഹോദരിമാരാണ്. രൂപലാവണ്യവും പ്രഗത്ഭതയും തുല്യനിലയാണവൎക്കു. ഒരച്ചിൽ കടഞ്ഞെടുത്ത രണ്ട്പ്സരസുകൾ. കിളികൂജനം പോലെയാണു് വസമതിയുടെ സംസാരം എങ്കിൽ, കോരിത്തരിപ്പിക്കുന്നതാണ് സുലോചനയുടെ നോട്ടം.

ഏറ്റം ആനന്ദമൂറുന്ന ഒരന്തരീക്ഷമാണു നാടകക്യാമ്പു്. വയറു വിശന്നാലും ഹൃദയം കുളിയോടിരിക്കും. ഒരു പക്ഷെ എന്റെ ബാലിശമായ അഭിപ്രായമായിരിക്കുമത്.

അവർ പാടുകയും ആടുകയും ചെയ്യും. ലേശവും കൂസലില്ലാതെ അടുത്തു വന്നിരിക്കും. താടിയിലും ചീകിയൊതിക്കിയിരിക്കുന്ന മുടിയിലും തലോടും. കുസൃതിച്ചിരിയുമായി വന്നു ഇക്കിളികൂട്ടും. കണ്ണു വെട്ടിച്ചു കൊണ്ട് ഫലിതം പൊട്ടിക്കും. നാണം നടിച്ചുകൊണ്ട് പ്രേമപൂർവ്വം കാലിൽ വിരലമൎത്തി കസൎത്തു നടത്തും. കരഞ്ഞുകൊണ്ടു കള്ളംപറയും.... എന്തൊരു ലോകം! നടനത്തിലെ നാട്യവും ജീവിതത്തിലെ നടനുമാണിവിടെ...

കണ്ണെഴുതുമ്പോൾ കഥ പറയും, പാട്ടു പാടിക്കൊണ്ടു് പൗഡർ പൂശും, സ്നേഹമുണ്ടെങ്കിൽ മുടി ചീകിത്തരും.....

ഇപ്പോൾ എല്ലാവരും നാലു ചുററും ഓടിനടന്നു പരിയപ്പെടുകയാണു്. അലക്സ് മാത്രം ആരെയും പരിചയപ്പെടുവാൻ തുനിഞ്ഞില്ല. തന്നെ സമീപിക്കുന്നവരോടു ഗൗരവം വിടാതെ മറുപടി കൊടുക്കും...... അങ്ങിനെ അതും കഴിഞ്ഞു.

17