“രാജു എന്നാണു്. ഞാൻ പ്രത്യുത്തരം കൊടുത്തു.
“മി. എം. കെ. രാജു താങ്കളാണോ?” അത്ഭുതം നിറഞ്ഞ മുഖത്തോടുകൂടി ഒരാൾ ചോദിച്ചു.
“താങ്കൾക്കു സമ്മതമാണെങ്കിൽ ഡിപ്പോസിറ്റൊന്നും വേണമെന്നില്ല. കഴിവുറ്റ ഒരു നടനെ കിട്ടുവാനാണു് ഞങ്ങളാ പരസ്യം ചെയ്തതു് മറ്റെയാൾ പറഞ്ഞു.
“നിങ്ങളെ മനസിലായില്ലല്ലോ.”
“ഞാനാണു മാനേജർ” അടുത്തയാളിനെ ചൂണ്ടിക്കൊണ്ടദ്ദേഹം തുടന്നു. ഇദ്ദേഹമാണ് മി. പ്രേംരാജ്?”
“പ്രേമ്രാജ്! ഞാൻ കേട്ടിട്ടുണ്ട്. താങ്കളിതിലഭിനയിക്കുന്നുണ്ടോ?”
“ഉപനായകനായി ഇദ്ദേഹമാണഭിനയിക്കുന്നതു” മാനേജർ പറഞ്ഞു.
അദ്ദേഹം കോളിംഗ് ബല്ലടിച്ചു. ഒരു പയ്യൻ മുറിയിലേക്ക് താഴെനിന്നും കയറിവന്നു. മൂന്നു കാപ്പി കൊണ്ടുവരുവാൻ അദ്ദേഹം ഓർഡർ കൊടുത്തു. ഏതാനും സമയത്തിനു ശേഷം കാപ്പികൊണ്ടുവന്നു.
“ശ്രീമതി ലിസയും കൂടെയുണ്ടോ?” മാനേജർ പുഞ്ചിരിച്ചുകൊണ്ടു ചോദിച്ചു.
“ഇതെങ്ങിനെ മാനേജരറിഞ്ഞു.”
“മാണി പറഞ്ഞു.” ലിസായെ അറിയുമോ?
“ഇല്ല കേട്ടിട്ടുണ്ട്.
ഞാൻ നടന്നതത്രയും പറഞ്ഞുകൊടുത്തു. എന്റെ വേദനയൂറുന്ന ഭൂതകാലചരിത്രം.